മസ്കത്ത്: ജല ക്ഷാമം അനുഭവിക്കുന്ന ഒമാനിൽ മഴ മൂലം കുത്തിയൊലിച്ചെത്തുന്ന വെള്ളം സംഭരിക്കാനുള്ള പദ്ധതിക്കായി ജർമൻ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയിലെ അധ്യാപകരും വിദ്യർഥികളും ഗവേഷണം നടത്തുന്നു. മഴ മൂലം ലഭിക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കടലിലേക്ക് ഒഴുകി പോവുകയോ ബാഷ്പീകരണം നടക്കുകയോ ചെയ്യുന്നതിനു മുമ്പ് സംരക്ഷിച്ച് വെക്കാനാണ് പദ്ധതി. വർഷം മഴ മൂലം ലഭിക്കുന്ന 120 ദശലക്ഷം ഘന മീറ്റർ വെള്ളം കടലിലേക്ക് ഒഴുകി പോവുകയാണെന്ന് റീജനൽ മുനിസിപ്പാലിറ്റീസ് ജലവിഭവ മന്ത്രാലയം അധികൃതർ പറയുന്നു. മഴവെള്ളം സംഭരിച്ച് വെക്കാൻ 50 ഒാളം ഡാമുകൾ നിർമിച്ചിട്ടുമുണ്ട്. എങ്കിലും ഒരിക്കൽ പോലും പ്രയോജനപ്പെടുത്താനാവാത്ത കടലിലേക്ക് കുത്തിയൊഴുകുകയാണ് വൻ തോതിലുള്ള മഴവെള്ളം.
ഇതിനെ മറികടക്കാനും കനത്തമഴ ലഭിക്കുന്ന രാജ്യത്ത് മഴവെള്ളത്തെ പുതിയൊരു സമ്പത്തായി രൂപപ്പെടുത്തിയെടുക്കുന്നതിനുമായാണ് ഗവേഷണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. നഷ്്ടപ്പെട്ട് േപാവുന്ന മഴ വെള്ളത്തിെൻറ കണക്കെടുക്കാൻ ജർമൻ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയുടെ കാമ്പസിൽ 100 മീറ്റർ നീളവും ഒരു മീറ്റർ നീളവും വീതിയുമുള്ള കനാൽ നിർമിച്ചു കഴിഞ്ഞു. ടാങ്കറിൽനിന്ന് കൃത്രിമ വെള്ളം പമ്പ് ചെയ്താണ് പരീക്ഷണം നടത്തുന്നത്. ഒഴുകിപ്പോവുന്ന വെള്ളത്തിെൻറ അളവ് തിട്ടപ്പെടുത്താൻ നിരവധി ഉന്നത ഗുണനിലവാരമുള്ള സെൻസറുകൾ വെള്ളത്തിലും മണ്ണിലും സ്ഥാപിച്ചിട്ടുണ്ട്. ഒഴുകിയെത്തുന്ന മഴ വെള്ളം ഭുഗർഭ സംഭരണിയിലെത്തുന്നതിന് മുമ്പ് ബാഷ്പീകരണം നടക്കുന്നതിെൻറ അളവും കണക്കാക്കാനാണിത്. അതോടൊപ്പം ഒഴുകി പോവുന്ന ജലത്തിെൻറ അളവും കണക്കാക്കാനുള്ള പരീക്ഷണമാണിത്. ജർമൻ ടെക്നോളജി യൂനിവേഴ്സിറ്റിയാണ് ഗവേഷണത്തിന് പണം ചെലവിടുന്നത്. ജിയോ സയൻസ് ഡിപ്പാർട്മെൻറിലെ ഹെക്കാർഡ് ഹോസ്ബച്ചറിെൻറയും അഹമദ് അൽ ഹദീദിയുടെയും മേൽനോട്ടത്തിെല സംഘവും യൂനിവേഴ്സിറ്റി ജിയോ സയൻസ് ഡിപ്പാർട്മെൻറിലെ നാലാം വർഷ വിദ്യാർഥികളുമാണ് ഗവേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.