മസ്കത്ത്: ന്യൂനമർദ പാത്തിയുടെ ഫലമായി രാജ്യത്തിെൻറ വടക്കൻ ഗവർണറേറ്റുകളിൽ കാറ്റും മഴയും. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചയുമായി ബാത്തിനയുടെ വിവിധ മേഖലകളിലും മുസന്ദം ഗവർണറേറ്റിലും കാറ്റിെൻറയും ഇടിമിന്നലിെൻറയും അകമ്പടിയോടെ കനത്ത മഴയെത്തി. ഇതിെൻറ ഫലമായി വിവിധയിടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. ശനിയാഴ്ച രാവിലെ മസ്കത്ത് മേഖലയിലും ഒറ്റപ്പെട്ട മഴയും കാറ്റുമുണ്ടായി.
ഉച്ചക്കുശേഷം വടക്കൻ മേഖലകളിലും മഴ ആരംഭിച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ച പുലർച്ച വരെയോ വടക്കൻ ഗവർണറേറ്റുകളിലെ മഴയും ശക്തമായ കാറ്റും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ പ്രവചനം. മുസന്ദമിലും ഹജർ പർവത നിരകളിലും സമീപത്തെ ഗവർണറേറ്റുകളിലും മഴ മേഘങ്ങൾ രൂപപ്പെടുന്നത് തുടരാനാണ് സാധ്യത. ചിലയിടങ്ങളിൽ ഇടിയോടെയുള്ള കനത്ത മഴക്ക് സാധ്യതയുണ്ട്.
മഴമേഘങ്ങൾ ഒമാൻ കടലിെൻറ തീരങ്ങളിലേക്കും വ്യാപിക്കാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. കനത്ത മഴയുടെ ഫലമായി ദൂരക്കാഴ്ച തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പിൽ പറയുന്നു. ബാത്തിന ഗവർണറേറ്റിലെ സഹം, ഷിനാസ് തുടങ്ങിയ സ്ഥലങ്ങളിൽ മഴയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മരങ്ങൾ കടപുഴകി വീണ് കാറുകൾക്ക് നാശനഷ്ടമുണ്ടായി. ബോർഡുകളും ഷീറ്റുകളും പറന്നുപോയി. ൈവെദ്യുതി പോസ്റ്റുകൾ പലയിടങ്ങളിലും കടപുഴകിയതിനാൽ വൈദ്യുതിബന്ധം തടസ്സപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.