മസ്കത്ത്: സുപ്രീംകമ്മിറ്റി നിർദേശപ്രകാരം പ്രവർത്തനം പുനരാരംഭിച്ച വാണിജ്യ സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാ ർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജോലിക്കാരെ സ്ഥാപനത്തിെൻറ ഒരു ശാഖയിൽ നിന്ന് മറ ്റൊരിടത്തേക്ക് മാറ്റരുത്. ഒാരോ ജീവനക്കാർക്കും അനുയോജ്യമായ സ്വകാര്യ സംരക്ഷണ ഉപകരണങ്ങൾ നൽകണം. ഫോൺ, ടാബ് ലെറ്റ്സ്, പി. ഒ.എസ് മെഷീനുകൾ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും രോഗാണുമുക്തമാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകണം.
ജീവനക്കാർ ദിവസവും ജോലിക്ക് എത്തുേമ്പാൾ ശരീര താപനില പരിശോധിക്കുകയും ചുമ, തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ഉപഭോക്താക്കൾക്കും സമാന പരിശോധന നടത്തണം. രോഗ ലക്ഷണങ്ങൾ ഉള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കരുത്. ഇവരെ ഏറ്റവും അടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് അയക്കണം. ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടാവുകയോ ചെയ്തതായി കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട ജീവനക്കാരനെ പ്രത്യേക സ്ഥലം സജ്ജീകരിച്ച് െഎസോലേഷനിേലക്ക് മാറ്റണം. തൊഴിൽ സ്ഥലവും തൊഴിലാളികളുടെ താമസ സ്ഥലവും തുടർച്ചയായി ശുദ്ധീകരിച്ച് രോഗാണു മുക്തമാക്കിയെന്ന് ഉറപ്പാക്കണം.
എപ്പോഴും ആളുകൾ തൊടുന്ന സ്ഥലങ്ങൾ രോഗാണു മുക്തമാക്കിയതായി പ്രത്യേകം ഉറപ്പുവരുത്തണം. ജീവനക്കാരുടെ എണ്ണത്തിന് അനുയോജ്യമായ താമസ സ്ഥലം ഒരുക്കി നൽകണം. ഇവിടെ സുരക്ഷിത അകലം ഉറപ്പാക്കി താമസിക്കാൻ കഴിയണം. ജീവനക്കാരും ഉപഭോക്താക്കളും ഹാൻഡ് സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കണം. മറ്റ് ഗുണകരമായ ആരോഗ്യ ശീലങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതോടൊപ്പം സ്ഥാപനത്തിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. സ്ഥാപനത്തിനുള്ളിൽ ഉപഭോക്താക്കളും ജീവനക്കാരുമായി കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും സുരക്ഷിത അകലം പാലിക്കണം. അല്ലെങ്കിൽ സുതാര്യമായ എന്തെങ്കിലും തടസങ്ങൾ വെക്കണം.
ഉപഭോക്താക്കളുടെ പേര് അടക്കം വിവരങ്ങളും സന്ദർശിച്ച സമയവും രേഖപ്പെടുത്തിവെക്കുകയും വേണം. മനുഷ്യെൻറ ഇടപെടൽ കുറക്കുന്ന രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും മറ്റും പ്രവർത്തന സജ്ജമാക്കണം. ആളുകൾ സ്ഥാപനത്തിൽ അധിക സമയം ചെലവഴിക്കുന്നത് കുറക്കാൻ അപ്പോയിൻമെൻറ് സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.