മസ്കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് പ്രഖ്യാപിച്ചു. പരമാധികാരിയും സായുധസേനയുടെ സുപ്രീം കമാൻഡറുമായ സുൽത്താന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഒമാൻ പൗരന്മാരും വിദേശികളും ഉൾപ്പെടെ 382 തടവുകാർക്കാണ് മോചനം ലഭിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പെരുന്നാൾ ആഘോഷവേളയിൽ തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യം കണക്കിലെടുത്തും സുൽത്താന്റെ മാനുഷിക പരിഗണന മുൻനിർത്തിയുമാണ് ഈ കാരുണ്യ നടപടി. ജയിൽ മോചിതരാകുന്ന വിദേശികളിൽ പ്രവാസികളും ഉൾപ്പെടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.