മസ്കത്ത്: സലാലയിൽ നിന്ന് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒമാനി അധ്യാപികയും മൂന്ന് മക്കളും നിമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ എയർ ആംബുലൻസിൽ സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെത്തിച്ചു. ട്രെയിലറുമായി കൂട്ടിയിടിച്ച് കാർ മറിഞ്ഞാണ് അപകടമെന്ന് ആർ.ഒ.പി അറിയിച്ചു.
ജലാൻ ബാനി ബു അലിയിലെ ‘ദൗഹത്ത് അൽ ഇൽമ്’ സ്കൂളിലെ അധ്യാപികയായ തെക്കൻ ശർഖിയ സ്വദേശിനിയും മകനും രണ്ട് പെൺമക്കളുമാണ് മരണപ്പെട്ടത്. ദാരുണാപകടത്തിൽ അധ്യാപികയും കുടുംബവും മരണപ്പെട്ടതിൽ സ്കൂൾ അധികൃതർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.