മസ്കത്ത്: 11ാമത് ഒമാനി വനിത ദിനം ആഘോഷിച്ചു. എല്ലാവർഷവും ഒക്ടോബർ 17ആണ് ഒമാനി വനിത ദിനമായി ആഘോഷിക്കുന്നത്. വനിത ദിനത്തിെൻറ ഭാഗമായി വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള സുൽത്താെൻറ മെഡലുകൾ വിതരണം ചെയ്തു.
ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രഥമ വനിത സുൽത്താെൻറ ഭാര്യയാണ് മെഡലുകൾ വിതരണം ചെയ്തത്. 50 സ്ത്രീകളെയാണ് ആദരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ ആൻഡ് പ്ലാനിങ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മേയക്ക് രണ്ടാം ഡിഗ്രി രാജകീയ മെഡൽ ലഭിച്ചു. നാലുപേർക്ക് മൂന്നാം ഡിഗ്രി രാജകീയ മെഡലാണ് സമ്മാനിച്ചത്. ആരോഗ്യ, കല, സ്പോർട്സ്, സൈനിക, സംരംഭകത്വ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിരമിച്ചവരുമാണ് അവാർഡിനർഹരായ ബാക്കിയുള്ളവർ.
നിരവധി സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വനിത ദിനാഘോഷങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായാണ് ആഘോഷ പരിപാടികൾ നടന്നത്. മന്ത്രിസഭാ കൗൺസിൽ ഒമാനി വനിതാദിനത്തിന് ആശംസകൾ നേർന്നു. നവോത്ഥാന കാലഘട്ടം മുതൽ സ്ത്രീകൾക്ക് ലഭിച്ചുവരുന്ന കരുതലിെൻറയും ബഹുമാനത്തിെൻറയും പ്രതീകമായും രാജ്യത്തിെൻറ സമഗ്ര വികസനത്തിൽ പുരുഷന്മാർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചതിെൻറ അംഗീകാരവുമായാണ് വനിതാദിനം ആഘോഷിക്കുന്നതെന്ന് മന്ത്രിസഭ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. രാഷ്ട്ര നിർമാണത്തിനായുള്ള പ്രവർത്തനങ്ങളിൽ നിർമാണാത്മകമായ പങ്കാളിത്തമാണ് സ്ത്രീകൾ വഹിച്ചത്.
സർക്കാർ, സ്വകാര്യ മേഖലയിലെ ജോലികളിൽ അവർ നേട്ടങ്ങൾ കൊയ്തു. ധർമബോധമുള്ള കുടുംബം രൂപപ്പെടുത്തുന്നതിനും നല്ല പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും ഒമാനി സ്ത്രീകൾ വഹിക്കുന്ന പങ്കിനെ മന്ത്രിസഭ കൗൺസിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.