മസ്കത്ത്: ആഗോള ബാങ്കിങ് മേഖല വെല്ലുവിളികളെ നേരിടുന്ന നിലവിലെ സാഹചര്യത്തിലും മികച്ച പ്രവർത്തനനേട്ടവുമായി ഒമാനിലെ വാണിജ്യ ബാങ്കുകൾ.
മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത ആറു വാണിജ്യ ബാങ്കുകളുടെയും മൊത്തം അറ്റാദായം ഇൗ വർഷത്തിെൻറ ആദ്യപാദത്തിൽ വർധിച്ചു.
കഴിഞ്ഞവർഷം സമാന കാലയളവിൽ 85.9 ദശലക്ഷം റിയാൽ ആയിരുന്നത് 87.4 ദശലക്ഷം റിയാലായാണ് വർധിച്ചത്. ബാങ്കുകളുടെ ആസ്തി, ഉപഭോക്തൃ നിക്ഷേപങ്ങൾ, വായ്പ പോർട്ട്ഫോളിയോ എന്നിവയിലും വളർച്ച രേഖപ്പെടുത്തി. ബാങ്ക് മസ്കത്തിെൻറ അറ്റാദായം 43.7 ദശലക്ഷം റിയാലിൽനിന്ന് 44.2 ദശലക്ഷം റിയാലായും ബാങ്ക് സൊഹാറിേൻറത് 4.1 ദശലക്ഷം റിയാലിൽനിന്ന് ആറ് ദശലക്ഷം റിയാലായും എച്ച്.എസ്.ബി.സി ഒമാേൻറത് മൂന്നര ദശലക്ഷം റിയാലിൽനിന്ന് 5.7 ദശലക്ഷമായും ഉയർന്നു.
അതേസമയം, നാഷനൽ ബാങ്ക് ഒാഫ് ഒമാേൻറത് കഴിഞ്ഞ വർഷത്തെ 13 ദശലക്ഷം റിയാലിൽ തന്നെ നിൽക്കുകയാണ്. ബാങ്ക് ദോഫാറിെൻറയും അഹ്ലി ബാങ്കിെൻറയും അറ്റാദായത്തിലാകെട്ട കുറവ് രേഖപ്പെടുത്തുകയും ചെയ്തു.
ചില ബാങ്കുകളുടെ അറ്റാദായം കുറഞ്ഞെങ്കിലും പൊതുവെ ആശ്വസിക്കാവുന്ന ധനകാര്യ സ്ഥിതിയാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് ബാങ്കുകളിലെ നിക്ഷേപം 7.1 ശതമാനം വർധിച്ച് 20.8 ശതകോടി റിയാൽ ആയതായും സെൻട്രൽ ബാങ്കിെൻറ കണക്കുകൾ പറയുന്നു. ആറു ബാങ്കുകളുടെ മൊത്തം മൂലധനമാകെട്ട 78.9 ദശലക്ഷം റിയാലിൽനിന്ന് 1.148 ശതകോടി റിയാലായി ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.