മസ്കത്ത്: ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ് റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. ബുധനാഴ്ച മു തൽ നിലവിൽ വരുന്ന യാത്രാ നിയന്ത്രണം സ്വദേശികൾക്കും വിദേശികൾക്കും ബാധകമായിരിക്കും. സുൽത്താൻ സായുധസേനക്കും റോയൽ ഒമാൻ പൊലീസിനുമായിരിക്കും നിയന്ത്രണം നടപ്പിൽ വരുത്തേണ്ട ചുമതല.
യാത്രാ നിയന്ത്രണത്തിൽ വിവിധ വിഭാഗങ്ങളിലുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരെ അവരുടെ ജോലിയുടെ ആവശ്യകതക്ക് അനുസരിച്ച് കടത്തി വിടും. ആംബുലൻസുകൾ, അത്യാഹിത -അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. മിലിറ്ററി -സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങളാണ് ഇളവുള്ള മൂന്നാമത്തെ വിഭാഗം. സ്വദേശികൾക്കും വിദേശികൾക്കുമുള്ള ഭക്ഷണം, അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവക്കും ഇളവുണ്ട്.
നിർമാണാവശ്യത്തിനുള്ള സാധനങ്ങൾ, വാണിജ്യ ഉത്പന്നങ്ങൾ, എണ്ണയിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവക്ക് ഒപ്പം ഇൗ മേഖലകളിലുള്ള ഉപകരണങ്ങളും ഗവർണറേറ്റുകൾക്കിടയിൽ കൊണ്ടുപോകാൻ അനുമതിയുണ്ടാകും. അസാധാരണ സാഹചര്യങ്ങളിൽ സുരക്ഷാ പോയിൻറുകളിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും യാത്രാനുമതി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള നടപടി സ്വദേശികളും വിദേശികളും അനുസരിക്കണമെന്ന് സുൽത്താൻ സായുധസേന അറിയിച്ചു. വാഹനയാത്രികർ സിവിൽ,റെസിഡൻറ് കാർഡുകൾ കൈവശം വെക്കണം. മിലിട്ടറി, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. യാത്രകൾ അത്യാവശ്യ സാഹചര്യത്തിൽ മാത്രം മതിയെന്നും വീടുകളിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും സുൽത്താൻ സായുധസേനയുടെ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.