മസ്കത്ത്: ഒമാനും റുമേനിയയും തമ്മിൽ നിലനിൽക്കുന്ന സഹകരണം വിവിധ മേഖലകളിലേക്ക് വിപുലമാക്കുന്നു. റുേമനിയൻ പ്രധാനമന്ത്രി വിയോരിക്ക ഡാൻസിലയുടെ ഒമാൻ സന്ദർശനത്തിൽ നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
വിസ ഒഴിവാക്കൽ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇതുപ്രകാരം നയതന്ത്ര, ഒൗദ്യോഗിക പാസ്പോർട്ട് ഉള്ളവർക്ക് ഇരു രാഷ്ട്രങ്ങളിലും പ്രവേശിക്കാൻ വിസ ആവശ്യമായി വരില്ല. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ സയ്യിദ് ബദർ ബിൻ ഹമൂദ് അൽ ബുസൈദിയും റുമാനിയൻ വിദേശകാര്യമന്ത്രിയുമാണ് വിസ ഒഴിവാക്കൽ കരാറിൽ ഒപ്പുെവച്ചത്.
തിങ്കളാഴ്ച റുമാനിയൻ എംബസിയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി വിയോരിക്ക ഡാൻസില ഉദ്ഘാടനം ചെയ്തു. സരൂജിലാണ് പുതിയ എംബസി കെട്ടിടം. ഞായറാഴ്ച ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദുമായി റുമേനിയൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുരാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള സഹകരണം ഇരുവരും ചർച്ച ചെയ്തു. സാമ്പത്തിക, വാണിജ്യ, കാർഷിക, ശാസ്ത്രീയ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾക്കൊപ്പം ഇക്കണോമിക്, ഫ്രീസോണുകളിലെ ലഭ്യമായ ബിസിനസ് സാഹചര്യങ്ങളും സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിെൻറ സാധ്യതകളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.