കോവിഡ് 19 : ഒമാനില്‍ ഒരു വിദേശികൂടി മരിച്ചു: സ്ഥിരീകരിച്ചവർ 1500 കവിഞ്ഞു

മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശികൂടി ഒമാനിൽ മരിച്ചു. മസ് കത്തിൽ ചികിത്സയിലിരുന്ന 53കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. മത്ര സൂഖിൽ ക ച്ചവടക്കാരനായിരുന്ന ഇദ്ദേഹത്തിെൻറ മരണവാർത്ത ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച രാ വിലെയാണ് പുറത്തുവിട്ടത്. മലയാളി ഡോക്ടർ രാജേന്ദ്രൻ നായരും ഗുജറാത്ത് സ്വദേശിയ ുമടക്കം മരിച്ച ആറുപേർ വിദേശികളാണ്. മറ്റ് രണ്ടുപേർ സ്വദേശി വയോധികരാണ്.

അതിന ിടെ, ചൊവ്വാഴ്ച 98 പേർ കൂടി അസുഖബാധിതരായതോടെ ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1508 ആയി. ഇതിൽ 238 പേർക്ക് അസുഖം സുഖപ്പെട്ടു. 1262 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. പുതുതായി അസുഖ ബാധിതരായവരിൽ 59 പേരും വിദേശികളാണ്. 98ൽ 53 പേരും മസ്കത്തിൽ നിന്നുള്ളവരുമാണ്. ഇതോടെ മസ്കത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 1164 ആയി. 156 പേർക്കാണ് മസ്കത്തിൽ അസുഖം സുഖപ്പെട്ടത്. മസ്കത്തിന് പുറത്തുള്ള രോഗികളുടെ എണ്ണവും ക്രമമായി ഉയരുകയാണ്. ബർക്കയും റുസ്താഖും അടങ്ങുന്ന തെക്കൻ ബാത്തിനയിൽ രോഗം സ്ഥിരീകരിച്ചവർ 116 ആയി. സുവൈഖും സഹവും സുഹാറുമടങ്ങുന്ന വടക്കൻ ബാത്തിനയിലെ കോവിഡ് രോഗികളുടെ എണ്ണം 60 ആയിട്ടുണ്ട്.

സൂറും ബുആലിയുമടങ്ങുന്ന തെക്കൻ ശർഖിയയിൽ കോവിഡ് സ്ഥിരീകരിച്ചവർ 55 ആയി. ഇബ്രിയടങ്ങുന്ന ദാഹിറ മേഖലയിൽ രോഗം സ്ഥിരീകരിച്ചത് 17 പേർക്കാണ്. തെക്കൻ ബാത്തിനയിൽ 19 പേരും വടക്കൻ ബാത്തിനയിൽ 24 പേരും തെക്കൻ ശർഖിയയിൽ ഒരാളും ദാഹിറയിൽ രണ്ടുപേരും അസുഖത്തിൽനിന്ന് മോചിതരായിട്ടുണ്ട്.

ദാഖിലിയ മേഖലയിലെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. ഇവിടെ 30 പേർ രോഗമുക്തരായി. മറ്റ് മേഖലകളിൽ രോഗം സ്ഥിരീകരിച്ചവരും മോചിതരായവരും ചുവടെ; വടക്കൻ ശർഖിയ- 20, 0; ദോഫാർ -10, 4; ബുറൈമി-4, 0; മുസന്ദം- 5, 2. ഇതുവരെ രാജ്യത്ത് 25000ത്തോളം സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്കത്തിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും സന്നദ്ധ പ്രവർത്തകരുടെയും വിരമിച്ച ആരോഗ്യ പ്രവർത്തകരുടെയെല്ലാം േനതൃത്വത്തിലാണ് രോഗനിർണയ ക്യാമ്പുകൾ നടക്കുന്നത്. മസ്കത്തിൽ പുതിയ രോഗനിർണയ ക്യാമ്പുകളും തുറന്നിട്ടുണ്ട്. ഗാലയിൽ േഹാളിഡേ ഇന്നിന് അടുത്തുള്ള ഖിംജി കെട്ടിട വളപ്പിലെ പരിശോധന ക്യാമ്പ് ചൊവ്വാഴ്ച തുടങ്ങി.

രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ക്യാമ്പ്. ദാർസൈത്ത്, സീബ്, ശറാദി എന്നിവിടങ്ങളിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിലും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരുമണി വരെ പരിശോധന ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ മത്ര എച്ച്.സി കോമ്പൗണ്ട് കൂടാരം, വാദി കബീർ സനയ്യ (വ്യവസായ മേഖല), ഹമറിയ എന്നിവിടങ്ങളിലും രോഗപരിശോധനക്കുള്ള താൽക്കാലിക സൗകര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനിയും തൊണ്ടവേദനയുമടക്കം കോവിഡിെൻറ ലക്ഷണങ്ങൾ ഉള്ളവർ ഇൗ കേന്ദ്രങ്ങളിലെത്തി പരിശോധനക്ക് വിധേയമാകണം.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.