മസ്കത്ത്: കോവിഡ് ബാധിച്ചവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനുള്ള പുതിയ സംവിധാനം ‘തറാസുദ് പ്ലസ്’ പുറത്തിറക്കി. സുപ്രീം കമ്മിറ്റിയാണ് ഇത് പുറത്തിറക്കിയ ത്. കോവിഡ് ബാധിച്ച് െഎെസാലേഷനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിർണയിക്കുന്ന തിനും അവലോകനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിെ ൻറ നിലവിലെ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനമാണ് തറാസുദ് പ്ലസ്.
നിർമിതബുദ്ധിെക്കാപ്പം നവീന ട്രാക്കിങ് സാേങ്കതിക വിദ്യകളുമാണ് ഇതിൽ ഉപയോഗിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിെൻറ നിലവിലെ സംവിധാനമായ തറാസുദിനോടുചേർന്ന് പ്രവർത്തിക്കുന്ന പുതിയ സംവിധാനം പ്രാദേശികമായി വികസിപ്പിെച്ചടുത്തതാണ്. രണ്ട് പ്രധാന സംവിധാനങ്ങൾ അടങ്ങിയതാണ് ഇത്. ആദ്യത്തേത് മെഡിക്കൽ ടെസ്റ്റ് പ്രോഗ്രാം ആണ്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പ്രതിദിന ആരോഗ്യാവസ്ഥ നിരീക്ഷണ വിേധയമാക്കാൻ കഴിയും.
മെഡിക്കൽ പരിരക്ഷ ആവശ്യമായവരെ ആശുപത്രികളിലേക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ആേട്ടാമാറ്റിക് കമ്യൂണിക്കേഷൻ സംവിധാനവും അടങ്ങിയതാണ് ഇത്. ഒരു പ്രദേശത്തുള്ള പ്രതീക്ഷിത രോഗികളെ കണ്ടെത്താനും ആരോഗ്യ വകുപ്പിന് മതിയായ ഒരുക്കങ്ങൾ നടത്താനും ഇത് സഹായിക്കും. മെഡിക്കൽ സൂപ്പർവൈസിങ് സംവിധാനമാണ് ഇതിലെ രണ്ടാമത്തേത്.
മൊബൈൽ ആപ്പിനൊപ്പം കൈയിൽ ബ്രേസ്ലറ്റും കൂടിയതാണ് ഇൗ സംവിധാനം. മൊബൈൽ ഫോണിെൻറ സഹായത്തോടെ രോഗി എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുന്ന സംവിധാനമാണ് ഇത്. സമ്പർക്കവിലക്കിലും രോഗബാധിതനായ വ്യക്തിയുടെ സഞ്ചാരത്തെയും കുറിച്ച് ഇൗ സംവിധാനം അധികൃതരെ ആേട്ടാമാറ്റിക്കായി വിവരങ്ങൾ അറിയിക്കും. ഇതുവഴി ആളുകൾ സമ്പർക്കവിലക്കിലുള്ള സ്ഥലത്തുനിന്ന് പുറത്തുപോകുന്നത് കണ്ടെത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.