മസ്കത്ത്: ഇൗ വർഷത്തെ പൊതുബജറ്റിൽ ധനകാര്യ മന്ത്രാലയം അഞ്ഞൂറ് ദശലക്ഷം റിയാലി െൻറ കുറവ് വരുത്തി. എണ്ണവിലയിടിവിെൻറ പശ്ചാത്തലത്തിലുള്ള ചെലവുചുരുക്കൽ നടപടി കളുടെ ഭാഗമാണ് ഇതെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സിവിൽ, സുര ക്ഷ, പ്രതിരോധ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ അഞ്ച് ശതമാനത്തിെൻറ കുറവാണ ് ധനകാര്യ മന്ത്രാലയം വരുത്തിയത്. വികസന ബജറ്റിൽ പത്ത് ശതമാനത്തിെൻറയും കുറവുവരുത്താൻ ധനകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ചെലവുകളുടെ മുൻഗണനാക്രമം പുനഃക്രമീകരിക്കാനും മന്ത്രാലയം സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ പദ്ധതികൾക്കും ധനകാര്യ ബാധ്യതകൾക്കും ധനകാര്യ മന്ത്രാലയത്തിെൻറ മുൻകൂർ അനുമതി വേണമെന്നും സർക്കുലറിൽ പറയുന്നു. ഇതെല്ലാം വഴി 500 ദശലക്ഷം റിയാലിെൻറ കുറവ് പൊതുബജറ്റിൽ വരുത്തുകയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം വളർച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് പൊതുബജറ്റിൽ കുറവുവരുത്തിയതെന്ന് ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുളള റിപ്പോർട്ട് പറയുന്നു.
ചെലവുകുറക്കൽ നടപടികളുമായി ബന്ധപ്പെട്ട് ഇൗ വർഷം ഇതുവരെ 13 സർക്കുലറുകളാണ് ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്. എണ്ണവില 30 ഡോളറിൽ താഴെയെത്തിയതിനെ തുടർന്നാണ് ധനകാര്യ മന്ത്രാലയം കർക്കശമായ ചെലവുചുരുക്കൽ നടപടികൾക്ക് നിർദേശിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളോട് പ്രവർത്തന ചെലവ് പത്തുശതമാനം കുറക്കാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. പദ്ധതികളുടെ പുനക്രമീകരണവും നിർദേശിച്ചിട്ടുണ്ട്.
ഇൗ വർഷത്തെ പൊതുബജറ്റിൽ എണ്ണവില 58 ഡോളറായാണ് നിജപ്പെടുത്തിയിട്ടുള്ളത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇപ്പോഴത്തെ ചെലവുചുരുക്കൽ നടപടികൾക്ക് സാധിക്കും. എണ്ണവില ഇനിയും കുറയുന്ന പക്ഷം കൂടുതൽ ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബജറ്റ് കമ്മിയിൽ വർധന ഉണ്ടാകുന്നതടക്കം സാഹചര്യങ്ങൾ ഒഴിവാക്കാൻ സാമ്പത്തിക-ധനകാര്യ നയങ്ങൾ പുനക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.