മസ്കത്ത്: കോവിഡിെൻറ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രയാസങ്ങൾ അലട്ടുന്ന രക്ഷാ കർത്താക്കൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാനിലെ ഇന ്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്. വിവിധ സ്കൂളുകളിൽ പ്രഖ്യാപിച്ച ഫീസ് വർധന തൽക്കാ ലത്തേക്ക് നടപ്പാക്കില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. ഇതോടൊപ ്പം സ്കൂൾ ഫീസ് മൂന്നു മാസത്തേക്ക് അടക്കുന്നതിന് പകരം പ്രതിമാസം അടച്ചാൽ മതി. ജൂലൈ അവസാനംവരെയാണ് രണ്ടു തീരുമാനങ്ങളും പ്രാബല്യത്തിലുണ്ടാവുകയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
പുതിയ അധ്യയനവർഷത്തെ സ്കൂൾ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുനരാരംഭിച്ചിട്ടുണ്ട്. ബോർഡിന് കീഴിലുള്ള മസ്കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനത്തിനാണ് ഏകീകൃത ഓൺലൈൻ സംവിധാനമുള്ളത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ഒഴികെയുള്ള പ്രവേശനത്തിന് www.indianschoolsoman.com എന്ന വെബ്സൈറ്റ് വഴി രക്ഷാകർത്താക്കൾക്ക് അപേക്ഷിക്കാം.
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചിരുന്നു. ഈ ഘട്ടത്തിൽ അവസരം ലഭിക്കാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചവരെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ 3744 വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവേശന നടപടി ഒാൺലൈനിലായിരിക്കും പൂർത്തീകരിക്കുകയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. അഡ്മിഷൻ നടപടികൾ സംബന്ധിച്ച് സ്കൂൾ അധികൃതർ രക്ഷാകർത്താക്കളെ ബന്ധപ്പെടും. നിർദേശപ്രകാരമുള്ള രേഖകൾ സമർപ്പിച്ചും ഫീസ് അടച്ചും മറ്റു നടപടിക്രമങ്ങൾ പാലിച്ചും പ്രവേശന നടപടികൾ പൂർത്തീകരിക്കാം.
ഇന്ത്യൻ സ്കൂൾ ബോർഡിനു കീഴിലുള്ള www.isovle.net വെബ്സൈറ്റിെൻറ പ്രയോജനം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. വെബിനാറുകൾ, ക്വസ്റ്റ്യൻ ബാങ്കുകൾ, വർക്ക്ഷീറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും. ചരിത്രത്തിൽ സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു. ഒരുമിച്ച് ഇൗ പ്രതിസന്ധിഘട്ടത്തെ മറികടക്കും. അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും ബോർഡ് എല്ലാവിധ പിന്തുണയും നൽകുമെന്നും സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.