മസ്കത്ത്: ലുലു ഗ്രൂപ് ഇന്ത്യയിൽ നിന്ന് പഴങ്ങളും പച്ചക്കറികളും ഒമാനിലേക്ക് എത് തിച്ചു. 27,000 കിലോ സാധനങ്ങളാണ് വെള്ളിയാഴ്ച ഒമാൻ എയറിെൻറ പ്രത്യേക ചാർേട്ടഡ് കാർഗേ ാ വിമാനത്തിൽ മസ്കത്തിൽ എത്തിച്ചത്. ഒമാൻ എയറിന് പുറമെ കാർഷിക ഫിഷറീസ് മന്ത്രാലയത്തിെൻറയും സഹകരണത്തോടെയാണ് ഇറക്കുമതി നടത്തിയത്.
നിലവിലെ സാഹചര്യത്തിൽ രാജ്യത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇറക്കുമതി നടത്തിയതെന്ന് ലുലു ഗ്രൂപ് പ്രസ്താവനയിൽ പറഞ്ഞു. പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമെ ഇറച്ചി, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, തുടങ്ങി ഒമാനി വിപണിക്ക് അത്യാവശ്യമായ വസ്തുക്കളും ഇറക്കുമതി നടത്തും. വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള ഷിപ്മെൻറുകൾ നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായതായി ലുലു ഗ്രൂപ് അറിയിച്ചു. ആവശ്യത്തിന് അനുസരിച്ച് സാധനങ്ങൾ എത്തിക്കാൻ ചാർേട്ടഡ് വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ശുചിത്വ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഇറക്കുമതിയെന്നും അവശ്യ സാധനങ്ങളുടെ ലഭ്യത തങ്ങളുടെ സ്റ്റോറുകളിൽ ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ് അറിയിച്ചു. രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും ഗ്രോസറികളിലും ഭക്ഷ്യോൽപന്നങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് ഇറക്കുമതിക്ക് നടപടിയെടുത്തതെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.