മസ്കത്ത്: രാജ്യത്ത് തുറക്കാൻ അനുമതിയുള്ള കടകളും സൂപ്പർ മാർക്കറ്റുകളുമെല്ലാം സാമൂഹിക അകലം സംബന്ധിച്ച നിയമം കർശനമായി പാലിക്കണമെന്ന് വ്യവസായ-വാണിജ്യ മന്ത്രാ ലയം അറിയിച്ചു. മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. ഷോപ്പിങ്ങിന് പോകുന്നവരും നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.ഒരു കുടുംബത്തിൽനിന്ന് ഒരാൾ മാത്രം സൂപ്പർ മാർക്കറ്റുകളിൽ പോയാൽ മതി. കുട്ടികളെ ഒരു കാരണവശാലും കടകളിൽ കൊണ്ടുപോകരുത്.
കടകളിൽ പോകുന്നവർ മറ്റുള്ള ഉപഭോക്താക്കളിൽനിന്ന് സുരക്ഷിത അകലം പാലിക്കണം. കാഷ് കൗണ്ടറിൽനിന്നും സുരക്ഷിത അകലത്തിൽ വേണം നിൽക്കാൻ. ആളുകൾ എപ്പോഴും സ്പർശിക്കുന്ന സ്ഥലങ്ങളിൽ ഇവർ തൊടുകയും ചെയ്യരുത്. ഷോപ്പിങ്ങ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടപ്പാക്കിയിരിക്കുന്ന മാർഗ നിർദേശങ്ങൾ ചില സ്ഥാപനങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരക്കാർക്കെതെിരെ നടപടിയെടുക്കും. ഉപഭോക്താക്കളെ ചെറിയ ചെറിയ വിഭാഗങ്ങളായി മാത്രമേ കടത്തി വിടാൻ പാടുള്ളൂവെന്നതാണ് പ്രധാന നിർദേശം. കാഷ് കൗണ്ടറിൽ രണ്ട് ഉപഭോക്താക്കൾ തമ്മിൽ രണ്ടു മീറ്ററെങ്കിലും അകലം വേണം. ഷോപ്പിങ് കാർട്ടുകളടക്കം രോഗാണുമുക്തമാക്കണം. കുടുംബമായെത്തിയും രാത്രി ഏഴു മുതൽ പത്തുവരെ സമയത്തുള്ള ഷോപ്പിങ്ങും പരമാവധി ഒഴിവാക്കണം. ഷോപ്പിങ് പരമാവധി ഒാൺലൈൻ ആകണമെന്നും മന്ത്രാലയത്തിെൻറ നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.