മസ്കത്ത്: സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ വിലക്ക് മറികടന്ന് പള്ളികളിൽ ജമാഅത് ത് നമസ്കാരം. റൂവി ഖാബൂസ് മസ്ജിദ് അടക്കം സ്ഥലങ്ങളിലാണ് ഇങ്ങനെ നമസ്കാരം നട ക്കുന്നത്. ഉന്നതാധികാര കമ്മിറ്റി നിർദേശപ്രകാരം പള്ളി അടച്ചിട്ടിരിക്കുന്നതിനാൽ പള്ളിയുടെ വരാന്തയിലാണ് നമസ്കാരം. ജനങ്ങളുടെ നന്മക്കായി ഏർപ്പെടുത്തിയ നിർദേശം മറികടക്കുന്നവരിൽ മുന്നിൽ ബംഗാളികളാണ്. മലയാളികളടക്കം ഇന്ത്യക്കാരും കൂട്ടായ നമസ്കാരത്തിൽ പെങ്കടുക്കുന്നുണ്ട്. ഒമാനികൾ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ കൂട്ടാക്കുന്നില്ല.
സർക്കാർ നിർദേശം മറികടക്കുന്ന പക്ഷം ശിക്ഷാനടപടികൾക്ക് സാധ്യതയുണ്ടെന്ന ധാരണയില്ലാതെയാണ് ഇത്തരം പ്രവൃത്തി. കുവൈത്തിൽ ഇങ്ങനെ പള്ളികൾക്ക് പുറത്ത് നമസ്കരിച്ചവരെ പിടികൂടിയ പൊലീസ് ഇനി ആവർത്തിക്കുന്ന പക്ഷം നാടുകടത്തുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാനിലും സമാന രീതിയിൽ വൈകാതെ അധികൃതർ ഇൗ വിഷയത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.