മസ്കത്ത്: സ്വദേശികൾക്ക് തൊഴിൽ സുരക്ഷാ ഫണ്ട് രൂപവത്കരിക്കാൻ സുൽത്താൻ ഹൈതം ബി ൻ താരീഖ് രാജകീയ നിർദേശം നൽകി. ഇതിെൻറ ചട്ടക്കൂടിനും പ്രവർത്തന രീതികൾക്കും വൈകാതെ രൂപം നൽകും. മന്ത്രിസഭ കൗൺസിൽ യോഗത്തിൽ സുൽത്താൻ അധ്യക്ഷത വഹിച്ചു. ഫണ്ടിലേക്കുള്ള ആദ്യ വിഹിതമായി സുൽത്താൻ പത്ത് ദശലക്ഷം റിയാൽ കൈമാറി. സ്വകാര്യ മേഖലയിലെ പ്രമുഖ ബിസിനസുകാരുടെയും തൊഴിലുടമകളുടെയുമെല്ലാം പങ്കാളിത്തത്തോടെയായിരിക്കും ഫണ്ടിെൻറ ധനകാര്യ ചട്ടക്കൂടിന് രൂപം നൽകുക. വൈകാതെ തന്നെ ഇൗ വിഷയത്തിൽ തുടർ നടപടികൾ കൈകൊള്ളുമെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ 18 ഒമാെൻറ ദേശീയ ദിനമായി തുടരാനും സുൽത്താൻ ഹൈതം ഉത്തരവിട്ടു. ഒൗദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2020 നവോത്ഥാനത്തിെൻറ 50ാം വാർഷികമായി ആഘോഷിക്കുമെന്നും വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്. സർക്കാറിനും സ്വകാര്യ മേഖലക്കും പ്രയോജനപ്പെടുന്ന രീതിയിൽ രാജ്യത്തിെൻറ ധനകാര്യ സുസ്ഥിരത ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സുൽത്താൻ യോഗത്തിൽ പറഞ്ഞു.
ഇതോടൊപ്പം വികസനത്തിെൻറ അടുത്ത ഘട്ടത്തിന് അനുയോജ്യമായ വിധത്തിൽ രാജ്യത്തിെൻറ ഭരണസംവിധാനത്തെ ആധുനികവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയുടെ വികസനവും അതിെൻറ പരിണിത ഫലങ്ങളും സംബന്ധിച്ച പഠനത്തിനുള്ള സംവിധാനത്തിന് രൂപം നൽകുമെന്ന് സുൽത്താൻ പറഞ്ഞു. ഇതോടൊപ്പം ഗേവഷണവും നൂതനാശയങ്ങൾ വികസിപ്പിച്ചെടുക്കലും പ്രോത്സാഹിപ്പിക്കാൻ നടപടിയെടുക്കും. യുവാക്കളുടെ ആവശ്യങ്ങൾ കേൾക്കുമെന്നും സുൽത്താൻ പറഞ്ഞു. അവരുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ വിവിധ സർക്കാർ വിഭാഗങ്ങൾ കൈകൊണ്ട നടപടികളെയും സുൽത്താൻ പ്രശംസിച്ചു. വിഷൻ 2040 പദ്ധതിയുടെ നടത്തിപ്പിനുള്ള അടിസ്ഥാനം ഇൗ വർഷം നടപ്പിൽ വരുത്തേണ്ടതുണ്ടെന്നും സുൽത്താൻ പറഞ്ഞു. മന്ത്രിസഭ യോഗത്തിൽ മന്ത്രിമാർ സുൽത്താന് മുന്നിൽ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ ദിവസത്തെ രാജകീയ ഉത്തരവ് പ്രകാരം സുൽത്താെൻറ പ്രത്യേക പ്രതിനിധിയായി നിയമിതനായ സയ്യിദ് ഫാതിക് ബിൻ ഫഹർ ബിൻ തൈമൂർ അൽ സഇൗദും നാഷനൽ ഡേ സെലിബ്രേഷൻസ് ഹയർ കമ്മിറ്റി സെക്രട്ടറി ജനറൽ ശൈഖ് സബാ ബിൻ ഹംദാൻ ബിൻ സബാ അൽ സാദിയും സുൽത്താന് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.