മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂറിെൻറ നേതൃത്വത്തിലുള്ള ഒമാൻ രാഷ്ട്രീയ നേതൃത്വം രാജ്യത്തും മേഖലയിലെ രാജ്യങ്ങളിലുമുള്ള വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ശേഷിയുള്ളതാണെന്ന് യു.എസ് വിദേശകാര്യ വകുപ്പിെൻറ മാഗസിൻ. സുൽത്താൻ ൈഹത്തമിനെ വിവേകിയായ ഭരണാധികാരിയായാണ് ലേഖനം വിശേഷിപ്പിച്ചത്. സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ പാരമ്പര്യത്തെ പിന്തുടരുകയും സുൽത്താൻ ഖാബൂസിെൻറ വിേദശ നയങ്ങളായ മറ്റു രാജ്യങ്ങളോട് സമാധാനപൂർവം ഇടപഴകുക, നല്ല അയൽരാജ്യ ബന്ധം സ്ഥാപിക്കുക, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുക തുടങ്ങിയ നയങ്ങളായിരിക്കും സുൽത്താൻ ഹൈതമും പിന്തുടരുകയെന്നും മാഗസിൻ വിലയിരുത്തി.
സുൽത്താൻ ഖാബൂസിെൻറ ഭരണകാലത്ത് ഒമാൻ സ്ഥിരത നേടിയതായും േമഖലയുടെയും ലോകത്തിെൻറയും സ്ഥിരതക്കും സുരക്ഷിതത്വത്തിനും ഭീഷണിയായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്താൻ കഴിഞ്ഞതായും മാഗസിൻ അനുസ്മരിച്ചു. നിഷ്പക്ഷനായ മധ്യവർത്തിയുടെ വേഷം ഒമാൻ നിലനിർത്തുമെന്ന സുൽത്താെൻറ പ്രഖ്യാപനം അറബ്- അന്താരാഷ്ട്ര വിഷയങ്ങളിൽ തെൻറ മുൻഗാമിയുടെ മൃദുല നയതന്ത്രമാണ് അദ്ദേഹം പിന്തുടരുകയെന്നതിെൻറ തെളിവാണ്. ഇറാനും അമേരിക്കക്കും ഇടയിലെ പാലമാകാനും മറ്റു രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനുമാകും ശ്രമിക്കുക. സർവോപരി കഴിഞ്ഞ 50 വർഷമായി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലെ സഹിഷ്ണുതയുടെ മുഖം കൂടുതൽ പരിപോഷിപ്പിക്കാനാകും പുതിയ ഭരണാധികാരി ശ്രമിക്കുകയെന്നും ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.