മസ്കത്ത്: വിമാനത്തിെൻറ സമയം മാറിയത് അറിയിക്കാതിരുന്നതിനെ തുടർന്ന് മസ്കത ്തിൽനിന്ന് കണ്ണൂരിലേക്ക് പോകേണ്ടവരുടെ യാത്ര മുടങ്ങി. സൂറിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ഫൈസലിെൻറ ഭാര്യ ജസീറ, മകൻ മുഹമ്മദ് ഇസ്സത്ത്, സുഹൃത്തിെൻറ ഭാര്യ ജസീല, കുടുംബ സുഹൃത്ത് കരീം എന്നിവരാണ് ട്രാവൽ ഏജൻസിക്കാരുടെ നിരുത്തരവാദപരമായ സമീപനംമൂലം ദുരിതത്തിലായത്. കഴിഞ്ഞ പത്തിന് പുലർച്ച കണ്ണൂരിലേക്കുള്ള ഗോ എയർ വിമാനത്തിലാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. സമയം വൈകിയെന്നു പറഞ്ഞ് ഗോ എയർ ബോർഡിങ് പാസ് അനുവദിക്കാതിരുന്നതിനെ തുടർന്ന് മണിക്കൂറുകൾ കാത്തിരുന്ന് കോഴിക്കോടിനുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് പോയത്.
മൂന്നുമാസത്തെ വിസിറ്റിങ് വിസക്കാണ് ഭാര്യയും മകനും ഒമാനിൽ എത്തിയതെന്ന് ഫൈസൽ പറഞ്ഞു. സുഹൃത്തിെൻറ ഭാര്യയും ഒരുമിച്ചാണ് വന്നത്. ഇരുവശങ്ങളിലേക്കുള്ള മൂന്നു പേരുടെയും ടിക്കറ്റ് ഫെബ്രുവരിയിൽ നാട്ടിൽനിന്നാണ് എടുത്തത്. ഇൗ ടിക്കറ്റിൽ പുലർച്ച രണ്ടരക്കാണ് വിമാനത്തിെൻറ സമയം ഉള്ളത്. മാർച്ച് അവസാനം നാട്ടിൽനിന്ന് വിളിച്ച് വിമാനത്തിെൻറ സമയം പുലർച്ച 1.15ലേക്ക് മാറ്റിയതായി പറയുകയും ചെയ്തു. രണ്ടു സ്ത്രീകളും ഗർഭിണികളും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമായതിനാൽ സഹായത്തിന് കുടുംബസുഹൃത്തിനെ കൂട്ടിവിടാൻ അൽ കാമിലിൽനിന്ന് നാലാമത്തെ ടിക്കറ്റ് എടുത്തതായും ഫൈസൽ പറഞ്ഞു.
ഒമ്പതാം തീയതി രാത്രി 10.50ഒാടെ തങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ കൗണ്ടർ അടക്കാൻ ഒരുങ്ങുകയായിരുന്നു. വിമാനത്തിെൻറ സമയം 12.15ലേക്ക് മാറ്റിയതായും സമയം വൈകിയതിനെ തുടർന്ന് ബോർഡിങ് പാസ് അനുവദിക്കാൻ കഴിയില്ലെന്നും പറഞ്ഞു. വിമാനത്താവളത്തിലെ ഗോ എയറിലെ മലയാളി ജീവനക്കാരോട് അടക്കം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പലരെയും വിളിച്ച് പണം കടം വാങ്ങിയ ശേഷമാണ് പുലർച്ച 5.10നുള്ള കോഴിക്കോട് വിമാനത്തിൽ ടിക്കറ്റെടുത്ത് കയറ്റിവിട്ടതെന്നും ഫൈസൽ പറഞ്ഞു. അന്വേഷിച്ചപ്പോൾ വിമാന കമ്പനിയിൽനിന്ന് ട്രാവൽ ഏജൻസിയിൽ സമയമാറ്റം സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരുന്നതായും അവർ അത് പറയാൻ വിട്ടുപോയതാണെന്നും മനസ്സിലാക്കാൻ സാധിച്ചതായി ഫൈസൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.