മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ടെലികോം, വിവര സാേങ്കതിക വിദ്യാ പ്രദർശനമായ കോമ െക്സിെൻറ 29ാമത് പതിപ്പിന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ തുടക്കമായ ി. ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ രക്ഷാകർതൃത്വത്തിൽ ഒമാൻ ഇൻറർനാഷനൽ ട്രേഡ് ആൻഡ് എക്സിബിഷൻ സംഘടിപ്പിക്കുന്ന മേള നാളെ സമാപിക്കും. മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രിയുടെ ഒാഫിസിലെ അസി.സെക്രട്ടറി ജനറൽ സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സൈദ് ഉദ്ഘാടനം ചെയ്തു. ‘ഡിജിറ്റലൈസിങ് ദ ഫ്യൂച്ചർ’ എന്ന ആശയത്തിലൂന്നി നടക്കുന്ന മേളയിൽ 15 രാഷ്ട്രങ്ങളിൽനിന്നുള്ള 110 പ്രദർശകർ പെങ്കടുക്കുന്നുണ്ട്. സ്വദേശി കമ്പനികൾക്ക് ഒപ്പം കനഡ, അമേരിക്ക, സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ. ജോർഡൻ, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിൽനിന്നുള്ള കമ്പനികളാണ് കോമെക്സിന് എത്തിയിട്ടുള്ളത്. സാേങ്കതിക മേഖലയിലെ പുതുചലനങ്ങൾക്കൊപ്പം ഡിജിറ്റൽ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളും ആശയങ്ങളുമെല്ലാം കമ്പനികൾ അണിനിരത്തിയിട്ടുണ്ട്.
കോമെക്സ് ബിസിനസ്, ഇ-ഒമാൻ, ഇ-ലൈഫ് സ്റ്റൈൽ സെഗ്മെൻറ്സ് എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ദേശീയ െഎ.ടി കർമപദ്ധതി നടപ്പാക്കാനും ഇ- ഗവൺമെൻറ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും ‘കോമെക്സ്’ പ്രദർശനം സഹായകരമാകുമെന്ന് സയ്യിദ് കാമിൽ പറഞ്ഞു. റോയൽ ഒമാൻ പൊലീസും മാനവ വിഭവ ശേഷി വകുപ്പും അടക്കം 23 സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും കോമെക്സിലുണ്ട്. സ്വദേശികൾക്കും വിദേശികൾക്കുമായുള്ള വിവിധ ഇലക്ട്രോണിക് സേവനങ്ങളെ കുറിച്ച വിവരങ്ങൾ ഇൗ സ്റ്റാളുകളിൽ നിന്ന് ലഭിക്കും. ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ ഒൗദ്യോഗിക സേവന വെബ്സൈറ്റായ ‘മൻഷൂദി’െൻറ ഉദ്ഘാടനവും നടന്നു. നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ച് മനുഷ്യെൻറ ഇടപെടലുകളില്ലാതെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ലക്ഷ്യമിട്ടുള്ള ചാറ്റ്ബോട്ട് സംവിധാനമാണ് ‘മൻഷൂദ്’. ‘സ്മാർട്ട്സിറ്റികളും നാലാം വ്യവസായ വിപ്ലവവും’ എന്ന തലക്കെട്ടിലുള്ള കോമെക്സ് സമ്മേളനം ഇന്നും നാളെയുമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.