മത്ര: പ്രവാസത്തിെൻറ തിരക്കിനിടയിലും ഷട്ടില്‍ ബാഡ്മിൻറനോടുള്ള ഇഷ്ടം കൈവിടാതെ സ ൂക്ഷിക്കുകയാണ് മത്രയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേ ശിയായ നൗഫൽ. മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ മാത്രമല്ല നിസ്വ, സുഹാർ, സൂര് തുടങ്ങി ഒമാെൻറ വിവിധ ഭാഗങ്ങളിലെ മലയാളി കൂട്ടായ്മകളും മറ്റു രാജ്യക്കാരുമൊക്കെ സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണമെൻറുകളിൽ പെങ്കടുക്കാറുണ്ട്. നിരവധി മത്സരങ്ങളിൽ ജേതാവായിട്ടുമുണ്ട്. മൂന്നുപീടിക ചളിങ്ങാട് സ്വദേശിയായ നൗഫൽ നാട്ടിൽ വെച്ചേ മികച്ച ബാഡ്മിൻറൺ കളിക്കാരനായിരുന്നു. പാരലല്‍ കോളജ് ഗെയിംസിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നാട്ടില്‍ പഠനവും കളിയുമായി തുടരുന്നതിനിടയിലാണ് ജീവിത പ്രാരബ്ധം മൂലം പ്രവാസിയുടെ ജഴ്സി എടുത്തണിയുന്നത്. ജോലി കഴിഞ്ഞുള്ള രാത്രി കാലങ്ങളിലും അതിരാവിലെയുമൊക്കെ കളിയെ കാര്യമാക്കി കൊണ്ടുനടക്കുന്ന സംഘമുള്ള മത്രയിലെത്തിപ്പെട്ടത് തനിക്ക് അനുഗ്രഹമായതായി നൗഫൽ പറയുന്നു.
ക്രിക്കറ്റ് കളിക്കാനും ഫുട്ബാൾ കളിക്കാനും ഒരുമിക്കുന്ന സംഘത്തോടൊപ്പം ഷട്ടില്‍ ബാറ്റുമായി ചെന്ന് മുടങ്ങാതെ പരിശീലനം കൊണ്ടുനടക്കും. എവിടെയെങ്കിലും ടൂർണമെൻറ് സംഘടിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ പേര് നല്‍കുകയും ചെയ്യും. തെൻറ കളിക്കമ്പം മനസ്സിലാക്കി മത്സരമുള്ള ദിവസങ്ങളില്‍ നേരത്തേ പോകാന്‍ മാനേജ്മെൻറ് അനുവദിക്കുന്നത് അനുഗ്രഹമാണെന്നും നൗഫല്‍ പറയുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം നടത്തിയ ഇന്ത്യ-ഒമാൻ കായിക മേളയിൽ ഷട്ടിൽ ബാഡ്മിൻറണിൽ രണ്ടാം സ്ഥാനം നേടിയ നൗഫൽ ഫിലിപ്പീൻസ് അസോസിയേഷൻ ഏഷ്യൻ തലത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പിലെ ജേതാവുമായിരുന്നു. റോയല്‍ ആശുപത്രി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഒമാൻ ഓപണ്‍ ബാഡ്മിൻറൺ മത്സരത്തിലും നൗഫലിെൻറ ടീമിനായിരുന്നു കിരീടം. ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ പെങ്കടുത്ത മത്സരങ്ങളിലും കിരീടം നേടിയിട്ടുണ്ട്. മത്ര സൂഖിലെ പെർഫ്യൂം മൊത്ത വിതരണ സ്ഥാപനമായ സഹ്റത്ത് ദുബൈ ട്രേഡിങ്ങിലാണ് നൗഫല്‍ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.