മസ്കത്ത്: കടൽവെള്ളരി പിടിക്കുന്നതിനുള്ള നിരോധനം രണ്ടുവർഷത്തേക്ക് കൂടി നീട്ടിയതായി കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. കടൽവെള്ളരി കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധനത്തിെൻറ പരിധിയിൽ ഉൾപ്പെടുമെന്ന് ഫെബ്രുവരി മൂന്നിന് പുറപ്പെടുവിച്ച 2019/25ാം നമ്പർ മന്ത്രിതല ഉത്തരവ് പറയുന്നു. മാർച്ച് 27 മുതൽ രണ്ടുവർഷത്തേക്കാകും നിരോധനം പ്രാബല്യത്തിലുണ്ടാവുക. കഴിഞ്ഞവർഷം മേയ് 19 മുതൽ ഒരുവർഷത്തേക്ക് ഏർപ്പെടുത്തിയ നിരോധനത്തിെൻറ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. കടലിെൻറ പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിക്കുന്നതിൽ കടൽവെള്ളരികളുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ഒമാൻ കടലിലെ കടൽവെള്ളരികളുടെ അളവ് തിട്ടപ്പെടുത്തുന്നതിനൊപ്പം അവയുടെ ആഗോളതലത്തിലെ ആവശ്യം കണക്കിലെടുക്കുകയും നിരോധനത്തിെൻറ ലക്ഷ്യമാണെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.