മസ്കത്ത്: മൈത്രി മസ്കത്തിെൻറ അവാർഡുകൾ റൂവി അൽ മാസാ ഹാളിൽ നടന്ന ‘പൊന്നരിവാൾ അമ്പിളി’യിൽ സാംസ്കാരിക പരിപാടിയിൽ വിതരണം ചെയ്തു. സി. അച്യുതമേനോൻ അവാർഡ് മുൻമന്ത്രി കെ.പി. രാജേന്ദ്രൻ, മുൻ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. രാജൻ ഗുരുക്കളിൽനിന്ന് ഏറ്റുവാങ്ങി. സി. അച്യുതമേനോൻ സ്മാരക പുരസ്കാരവും രാജൻ ഗുരുക്കൾ വിതരണം ചെയ്തു. മൈത്രിയുടെ തോപ്പിൽ ഭാസി പുരസ്കാരം ബഷീർ ഏരുമേലിക്കും മറ്റ് സാംസ്ക്കാരിക അവാർഡുകൾ വിൽസൺ ജോർജ്, ഡോ. രാജ്യശ്രീ നാരായണൻകുട്ടി, പി.ടി.കെ ഷമീർ, കുര്യൻ ജോഷി എന്നിവർക്കും സമ്മാനിച്ചു. മൈത്രിയുടെ നിറക്കൂട്ട് വിജയികൾക്കും ‘എത്ര മതിലുകൾ തകർെത്തറിഞ്ഞ കേരളം’ എന്ന വരികൾ എഴുതിയ മൈത്രി മസ്കത്ത് എക്സിക്യൂട്ടിവ് അംഗം ജോഷി ഇടശ്ശേരിക്കും പ്രത്യേക ഉപഹാരം സമ്മാനിച്ചു. മുൻ എം.എൽ.എ സത്യൻ മുകേരി ആശംസകൾ നേർന്നു. കെ.പി. രാജേന്ദ്രൻ മറുപടി പ്രഭാഷണവും നിർവഹിച്ചു. മൈത്രി ചെയർമാൻ ശിവരാമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയൻ സ്വാഗതവും കോ-കൺവീനർ ഷാജി പട്ടാമ്പി നന്ദിയും പറഞ്ഞു. മൈത്രി കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.