മസ്കത്ത്: പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ‘കടലാഴം’ ഹ്രസ്വസിനിമയുടെ ചിത്രീകരണം മസ്കത്തിൽ പുരോഗമിക്കുന്നു. ഒമാൻ കേന്ദ്രമായുള്ള എ.എ പ്രൊഡക്ഷൻസിെൻറ ബാനറിൽ ദുഫയിൽ അന്തിക്കാട് നിർമിക്കുന്ന സിനിമയുടെ സംവിധാനവും തിരക്കഥയും സംഭാഷണവും അക്കു അക്ബറാണ് നിർവഹിക്കുന്നത്. സൈനുദ്ദീൻ ഖുറൈസി ആണ് കഥ. പറഞ്ഞുകേട്ടതും അനുഭവിച്ചറിഞ്ഞതുമായ കഥകളിൽനിന്ന് വേറിട്ട തലത്തിൽ പ്രവാസ ജീവിതത്തിെൻറ യാഥാർഥ്യങ്ങൾ വരച്ചുകാട്ടുന്ന ചിത്രമായിരിക്കും ‘കടലാഴ’മെന്ന് നിർമാതാവ് ദുഫെയിൽ അന്തിക്കാട് പറഞ്ഞു. യാഥാർഥ്യത്തിൽനിന്നും വ്യത്യസ്തമായി തങ്ങളുടെ ജീവിതം നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രവാസികൾക്കും പ്രിയപ്പെട്ടവരെ മനസ്സിലാക്കാൻ ബോധപൂർവം ശ്രമിക്കാതിരിക്കുന്ന കുടുംബങ്ങൾക്കുമുള്ള ഒാർമപ്പെടുത്തലായിരിക്കും സിനിമ.
പ്രവാസത്തിെൻറ നോവും സൗഹൃദത്തിെൻറ നനുത്ത സ്പർശവും ഇഴപാകുന്ന സിനിമയിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ഉള്ളത്. പ്രവാസി കലാകാരന്മാരായ വിനോദ് മഞ്ചേരി, കബീർ യൂസുഫ്, ആഷിഖ് റഹ്മാൻ എന്നിവരും അഭിനേതാക്കളാണ്. ‘കസബ’ സിനിമയുടെ സിനിമാട്ടോഗ്രാഫർ സമീർ ഹഖ് ആണ് ഛായാഗ്രഹണം. ഹാഷിം അബ്ദുൽ വഹാബാണ് പശ്ചാത്തല സംഗീതം നിർവഹിച്ചത്. മസ്കത്ത് വിമാനത്താവളത്തിൽ വെച്ച് ജനറൽ മാനേജർ സകരിയ മഹ്മൂദിയാണ് സിനിമയുടെ സ്വിച്ച് ഓൺ നിർവഹിച്ചത്. കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത് സൂറിലാണ്. അമിറാത് ഖബർസ്ഥാനും ഒരു പ്രധാന പശ്ചാത്തലമാണ്. ലിജോ പോൾ ആണ് എഡിറ്റിങ്. ഒമാൻ പൗരനായ മെഹർ ഡ്രോൺ കാമറ കൈകാര്യം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.