വിദേശികൾക്ക് കൃഷിഭൂമി സ്വന്തമാക്കാൻ അനുമതിയില്ല

മസ്കത്ത്: സ്വദേശികൾ അല്ലാത്തവർക്ക് ഒമാനിൽ ഭൂമിയോ കെട്ടിടമോ വാങ്ങാൻ നിയന്ത്രണമേർപ്പെടുത്തി രാജകീയ ഉത്തരവ്. ഇതുപ്രകാരം വിദേശികൾക്ക് ചില പ്രദേശങ്ങളിൽ ഭൂമി സ്വന്തമാക്കാൻ അനുമതിയില്ല. വിദേശികൾ ഭൂമിയോ വസ്തുക്കളോ കൃഷിയാവശ്യത്തിന് ഉപയോഗിക്കരുതെന്നും സുൽത്താൻ അടുത്തിടെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അനുബന്ധ നിയമങ്ങൾ ഭവനനിർമാണ വകുപ്പുമന്ത്രി വൈകാതെ പുറത്തിറക്കും. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, അൽവുസ്ത, ദോഫാർ (സലാല ഒഴിച്ച്), ലിവ, ഷിനാസ്, മസീറ, ജബൽ അഖ്ദർ, ജബൽ ഷംസ് എന്നിവിടങ്ങളിൽ ഒമാനികൾ അല്ലാത്തവർക്ക് ഭൂമിയുടെയോ കെട്ടിടത്തിെൻറയോ ഉടമസ്ഥാവകാശം ഉണ്ടാകരുതെന്ന് സുൽത്താെൻറ ഉത്തരവിെൻറ ഒന്നാംവകുപ്പിൽ നിർദേശിക്കുന്നു.

കൊട്ടാരങ്ങൾ, സുരക്ഷ ഏജൻസികളുടെയോ സേനയുടെയോ സംവിധാനങ്ങൾ, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങൾക്ക് സമീപമുള്ള മലകളും ദ്വീപുകളും വിദേശികൾക്ക് ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽപെടും. ബന്ധപ്പെട്ട അധികൃതർക്ക് സ്ഥലത്തിെൻറ പ്രാധാന്യം നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. രണ്ടാമത്തെ വകുപ്പിലായാണ് കൃഷിഭൂമി സ്വന്തമാക്കുന്നതിനുള്ള നിരോധനം വ്യക്തമാക്കുന്നത്. ഒമാെൻറ എല്ലാ ഗവർണറേറ്റുകളിലും കൃഷിഭൂമി സ്വന്തമാക്കുന്നതിനുള്ള നിരോധനം ബാധകമാണ്.

ഒമാനി പൗരത്വം നഷ്ടപ്പെടുന്നവർ ഭൂമി തിരിച്ചേൽപിക്കുന്നതു സംബന്ധിച്ച വിവിധ വ്യവസ്ഥകളും ഉത്തരവിലുണ്ട്. ഇൗ നിയമത്തിന് വിരുദ്ധമായ രീതിയിലുള്ള പ്രവർത്തനങ്ങളിലോ കരാറിലോ ബോധപൂർവമായി ഏർപ്പെടുകയോ മധ്യസ്ഥത വഹിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം മുതൽ ഒരു വർഷംവരെ തടവും 1000 റിയാൽ മുതൽ 3000 റിയാൽ വരെ പിഴയും ശിക്ഷ നൽകാൻ ഉത്തരവ് വ്യവസ്ഥചെയ്യുന്നു. നിയമം മറികടക്കാൻ തട്ടിപ്പുരീതികൾ സ്വീകരിക്കുന്നവർക്ക് ആറുമാസം മുതൽ രണ്ടുവർഷംവരെ തടവും 2000 റിയാൽ മുതൽ 5000 റിയാൽവരെ പിഴയും ശിക്ഷയായി നൽകാനും വ്യവസ്ഥ
യുണ്ട്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.