മസ്കത്ത്: പങ്കാളിയുടെ ഫോണിൽനിന്ന് അവരറിയാതെ വിവരങ്ങൾ ചോർത്തുന്നത് നിയമവിരുദ്ധമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഒാർമിപ്പിച്ചു.
2011ൽ നിലവിൽ വന്ന ഒമാനി സൈബർ നിയമത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നവർക്ക് ഒരു മാസം മുതൽ ആറുമാസം വരെ തടവും 100 റിയാൽ മുതൽ 500 റിയാൽ വരെ തടവും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷെൻറ പ്രസിദ്ധീകരണമായ ‘സൊസൈറ്റി ആൻഡ് ലോ’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. കുറ്റവാളി ചോർത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തി ഫോൺ, കമ്പ്യൂട്ടർ, ടാബ്ലെറ്റ് തുടങ്ങിയവ വഴി പ്രചരിപ്പിച്ചാൽ ശിക്ഷ വർധിപ്പിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ചോർത്തുന്ന വിവരങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നതിെൻറ അടിസ്ഥാനത്തിലാണ് ശിക്ഷ തീരുമാനിക്കുക.
സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ കൈവശപ്പെടുത്തുന്നത് മുൻനിർത്തിയാണ് ഇൗ നിയമത്തിന് രൂപം നൽകിയതെന്ന് ലേഖനത്തിൽ പറയുന്നു. ഭാര്യക്കും ഭർത്താവിനും മേലുള്ള വ്യക്തിഗത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായതിനാൽ ഇത്തരത്തിൽ വിവരങ്ങൾ കൈവശപ്പെടുത്തുന്നത് സൈബർ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുെമന്ന് േലഖനം പറയുന്നു. പരസ്പരം അറിയാതെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്നത് വിവാഹ ബന്ധത്തിെൻറ സ്വഭാവത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണെന്ന് ലേഖനത്തിൽ പറയുന്നു. ഇത്തരത്തിൽ ഒരു കേസും ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അയൽ രാജ്യത്ത് ഭർത്താവിെൻറ ഫോൺ പരിശോധിച്ച ഭാര്യയെ മൂന്നുമാസത്തെ തടവിനും 150 റിയാലിന് തുല്യമായ തുക പിഴയടക്കാനും, ശിക്ഷക്കുശേഷം നാടുകടത്താനും വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.