കസ്റ്റംസ് മയക്കുമരുന്നും മദ്യവും സിഗരറ്റും പിടിച്ചെടുത്തു

മസ്കത്ത്: വിവിധയിടങ്ങളിൽനിന്നായി മയക്കുമരുന്നും മദ്യവും സിഗരറ്റും പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. മസ്കത്ത് വിമാനത്താവളത്തിലാണ് മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. 3260 മയക്കുമരുന്ന് ഗുളികകളും അര കിലോ മാരിജുവാനയുമാണ് വിമാനത്താവളത്തിൽ പിടിച്ചെടുത്തത്. മസ്കത്തിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച ചവക്കുന്ന പുകയിലയും സിഗരറ്റും മദ്യവും പിടിച്ചെടുത്തു. 1450 കിലോയിലധികം ചവക്കുന്ന പുകയിലയും 730 കിലോ സിഗരറ്റും നല്ല അളവിലുള്ള മദ്യവും പിടിച്ചെടുത്തതിൽ പെടും. വടക്കൻ ബാത്തിന, ബുറൈമി, മുസന്ദം ഗവർണറേറ്റുകളിൽ സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, മദ്യം എന്നിവയുടെ കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.