മസ്കത്ത്: മാർസ് ഗ്രൂപ് ഒാഫ് കമ്പനീസിലെ ഒമാനിലെ ജീവനക്കാർക്കായി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. മബേല ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത് മാർസ് പ്രീമിയർ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ വിവിധ മേഖലകളിൽനിന്നുള്ള 12 ടീമുകൾ പെങ്കടുത്തു. ഫൈനലിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്സ് അൽ ഖൂദ് എ.ജി.എ ഇൗഗിൾസിനെ 32 റൺസിന് തോൽപിച്ച് ജേതാക്കളായി. 15 ഒാവർ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ എ.ജി.എ ഇൗഗിൾസ് ബൗളിങ് തെരഞ്ഞെടുത്തു. മാസ്റ്റർ ബ്ലാസ്റ്റേഴ്സ് നിശ്ചിത ഒാവർ പിന്നിടുേമ്പാൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ എ.ജി.എ ഇൗഗിൾസിന് 13 ഒാവറിൽ 64 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അൽഖൂദ് മാർസിലെ ജീവനക്കാരുടെ മാസ്റ്റർ ബ്ലാസ്റ്റർ ടീമിന് കാഷ് പ്രൈസും ട്രോഫിയും നൽകി. അൽ ഖുവൈർ, ഗൂബ്ര, അസൈബ മാർസിലെ ജീവനക്കാർ അടങ്ങിയ റണ്ണേഴ്സ്അപ്പ് ടീമിനും ട്രോഫിയും കാഷ് അവാർഡും നൽകി. മാസ്റ്റർ ബ്ലാസ്റ്ററിലെ താഹക്ക് മാൻ ഒാഫ് ദി മാച്ച് പുരസ്കാരവും മാസ്റ്റർ ബ്ലാസ്റ്ററിലെ തന്നെ ഫൈസലിന് മാൻ ഒാഫ് ദി സീരീസ് പുരസ്കാരവും നൽകി. അവാർഡ് ദാന ചടങ്ങിൽ മാർസ് ഇൻറർനാഷനൽ മാനേജിങ് ഡയറക്ടർ ഡോ. വി.ടി വിനോദൻ, എക്സിക്യൂട്ടീവ് ഡയറക്ടർ നവീജ് വിനോദ് എന്നിവർക്കൊപ്പം അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ സൈഫ് അൽ മാലികി, ജനറൽ മാനേജർ ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവരും മുതിർന്ന മാനേജ്മെൻറ് അംഗങ്ങളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.