ദോഫാറിൽ കാൽനടക്കാർക്കുള്ള മേൽപാലം തുറന്നു

സലാല: ദോഫാർ ഗവർണറേറ്റിലെ കാൽനടക്കാർക്കുള്ള ആദ്യ മേൽപാലം സലാല മുനിസിപ്പാലിറ്റി പൂർണമായി തുറന്നുകൊടുത്തു. 3.78 ലക്ഷം റിയാൽ ചെലവഴിച്ച് അൽ റിബാത്ത് റോഡിലാണ് മേൽപാലം നിർമിച്ചത്. സലാല നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ റിബാത്ത് റോഡിലെ സുരക്ഷ വർധിപ്പിക്കാനാണ് മേൽപാലം നിർമിച്ചതെന്ന് ദോഫാർ നഗരസഭ വക്താവ് പറഞ്ഞു. 65 മീറ്റർ നീളവും 2.4 മീറ്റർ വീതിയുമുള്ളതാണ് നടപ്പാലം. ഇരുവശത്തും ചവിട്ടുപടികൾക്കൊപ്പം എലിേവറ്ററും ട്രോളികളും വീൽചെയറുകളും കൊണ്ടുപോകാൻ കഴിയുന്ന ചരിവുകളുമുണ്ട്. ഭിന്നശേഷിക്കാർക്ക് ഇത് സൗകര്യപ്രദമാകും. പാർക്കിങ് സൗകര്യവുമുണ്ട്. കോർട്ട് കോംപ്ലക്സിന് മുന്നിൽ നിർമിച്ചിരിക്കുന്ന നടപ്പാത ജീവനക്കാർക്ക് ഒപ്പം വാണിജ്യ കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്കും സഞ്ചാരികൾക്കും ഉപകാരപ്രദമാകും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.