മസ്കത്ത്: ശിലായുഗത്തിലെ മനുഷ്യർ ഉപയോഗിച്ചിരുന്ന 8000ത്തിലധികം വർഷം പഴക്കമുള്ള ശിലാ ഉപകരണങ്ങൾ ഒമാനിലും യമനിലും കണ്ടെത്തി.തെക്കെ ഒമാനിലും യമനിലുമായി കണ്ടെത്തിയ ഇൗ അത്യപൂർവ ശിലാ ഉപകരണങ്ങളെ കുറിച്ച് ഒാഹിയോ സർവകലാശാലയും ഫ്രഞ്ച് മനുഷ്യ ചരിത്ര ശാസ്ത്ര ഗവേഷണ വിഭാഗവും പഠനം നടത്തിവരുകയാണ്.ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് വടക്കെ അമേരിക്കയിൽ ഉപയോഗിച്ചിരുന്ന ശിലാ ഉപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന അതേ സാേങ്കതിക വിദ്യയാണ് ഇൗ ശിലാ ഉപകരണങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്.
ലോകത്തിെൻറ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യെൻറ പ്രപിതാക്കൾ പരസ്പരം ആശയവിനിമയം നടത്താതെ സാേങ്കതികത്തികവുള്ള ശിലാ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തതായി ഒാഹിയോ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
8000 വർഷങ്ങൾക്കുമുമ്പ് അറേബ്യൻ ഉപഭൂഖന്ധത്തിൽ ജീവിച്ച പുരാതന മനുഷ്യൻ അക്കാലത്തെ ഏറ്റവും മികച്ച നൈപുണ്യമുള്ള ആയുധങ്ങൾ നിർമിക്കുന്നവരായിരുന്നുവെന്നതാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. വടക്കൻ അമേരിക്കയിലും അറേബ്യൻ ഉപഭൂഖണ്ഡത്തിലും കല്ലുകൾ കൂർപ്പിച്ചെടുക്കാൻ ഉപേയാഗിച്ചിരുന്ന സാേങ്കതിക വിദ്യ സമാനമാണെന്നും എന്നാൽ അറേബ്യൻ ജനത ഇവയുടെ നിർമാണത്തിൽ അവരുടെ കലാപ്രതിഭ തെളിയിച്ചിരുന്നെന്നും ഒാഹിയോ സർവകലാശാലയിലെ ഗവേഷകനായ േജായ് മെക്കോറിസ്റ്റൻ പറഞ്ഞു. ഒമാനിലെ അൽ ദാരീസ്, യമനിലെ അൽ മനൈസ എന്നിവിടങ്ങളിൽനിന്ന് ലഭിച്ച ശിലാ ഉപകരണങ്ങളാണ് പഠനവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.