മസ്കത്ത്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ് രത്യേക ഫണ്ടിലേക്ക് സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഇൗദ് പത്ത് ദശലക്ഷം റിയാലിെൻറ സംഭാവന നൽകി. മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ചികിത്സാ ആവശ്യങ്ങൾക്കാകും ഇൗ ഫണ്ട് പ്രധാനമായും വിനിയോഗിക്കുക. വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് സുൽത്താൻ ഇൗ വാഗ്ദാനം നൽകിയത്.
സുൽത്താെൻറ അധ്യക്ഷതയിൽ നടന്ന യോഗം രോഗ വ്യാപനം തടയുന്നതിനായി സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ വിലയിരുത്തി. രോഗത്തെ സർക്കാർ അതിെൻറ എല്ലാ കഴിവുകളും ഉപയോഗിച്ച് എതിരിടുമെന്ന് സുൽത്താൻ യോഗത്തിൽ പറഞ്ഞു. എന്നാൽ ജനങ്ങളുടെ സഹകരണമില്ലാതെ ഇൗ ശ്രമങ്ങളൊന്നും ഫലം കാണില്ല. സുപ്രീം കമ്മിറ്റിക്കൊപ്പം സ്വദേശികളും വിദേശികളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. അവർ നൽകുന്ന നിർദേശങ്ങളും തീരുമാനങ്ങളും കൃത്യമായി പാലിക്കുകയും വേണം. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് സർക്കാറിെൻറ ദൗത്യം.
മഹാമാരിയെ നേരിടാനുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളെ ഒമാൻ ഭരണാധികാരി പ്രശംസിക്കുകയും ചെയ്തു. രോഗ വ്യാപനം മുൻ നിർത്തിയുള്ള നടപടികൾ കർശനമായി നടപ്പിലാക്കാൻ സുൽത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. അശ്രദ്ധമായി രോഗം വ്യാപിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.