മസ്കത്ത്: ഇറാനിലെ അസർബൈജാൻ എംബസിക്കുനേരെ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഒമാൻ അപലപിച്ചു. നയതന്ത്ര ദൗത്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഏതൊരു നടപടിയും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിനിരയായ കുടുംബങ്ങളോടും അസർബൈജാനിലെ ജനങ്ങളോടും സർക്കാറിനോടും അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 8.30ഓടെയായിരുന്നു ആക്രമണം. തോക്കുധാരി എംബസി വളപ്പിനുള്ളിൽ അതിക്രമിച്ചുകയറി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ എംബസിയുടെ സുരക്ഷ വിഭാഗത്തിന്റെ തലവൻ കൊല്ലപ്പെടുകയും പ്രവേശന കവാടത്തിലുണ്ടായിരുന്ന രണ്ടു സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.