ഒമാനും ഉസ്ബകിസ്താനും കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നത് തുടരാനുള്ള പരസ്പര താൽപ്പര്യം എടുത്തുപറഞ്ഞ് ഒമാനും ഉസ്ബകിസ്താനും തമ്മിൽ രാഷ്ട്രീയ ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നു.
ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഉസ്ബക്കിസ്താനെ വിദേശകാര്യ മന്ത്രി ബാക്സ്റ്റിയോർ സെയ്ദോവുമായിരുന്നു നയിച്ചത്. ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന അധിനിവേശ യുദ്ധത്തെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി.
പരസ്പര താൽപര്യമുള്ള മറ്റു നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവർ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിൽനിന്നുമുള്ള നയതന്ത്ര, സ്വകാര്യ, സർവിസ് പാസ്പോർട്ടുകൾ കൈവശമുള്ളവർക്കുള്ള വിസ ഒഴിവാക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഗ്ലോബൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് മേധാവി ശൈഖ് ഹുമൈദ് ബിൻ അലി അൽ മാനി, ഒമാനിലെ ഉസ്ബെക്കിസ്താൻ അംബാസഡർ അബ്ദുസലാം ഖത്തമോവ്, ഇരുഭാഗത്തുനിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.