മസ്കത്ത്: സമുദ്ര സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. തങ്ങളുടെ സമുദ്രാതിർത്തിയിലെ 13 മേഖലകൾ സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് പദ്ധതിയുണ്ടെന്ന് ഒമാൻ കാർഷിക-ഫിഷറീസ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഹമദ് ബിൻ സൈദ് അൽ ഒൗഫി പറഞ്ഞു. സമുദ്ര സംരക്ഷണം ലക്ഷ്യമിട്ട് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന അഞ്ചാമത് അവർ ഏഷ്യൻ സമ്മേളനത്തിലാണ് അണ്ടർ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. സമുദ്ര സമ്പത്തിെൻറയും മത്സ്യ സമ്പത്തിെൻറയും സംരക്ഷണവും അമിത ചൂഷണവും ഒഴിവാക്കുന്നതിനായി വിവിധ നയങ്ങളും പദ്ധതികളും ഒമാൻ നടപ്പാക്കിവരുന്നുണ്ട്. പവിഴ പാറകളുടെ സംരക്ഷണം, കൃത്രിമ പവിഴപ്പുറ്റ് നിർമാണം തുടങ്ങിയവ ഇവയിൽ ചിലതാണ്.
സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന് മത്സ്യബന്ധന മേഖലയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പമാണ് 13 ഇടങ്ങൾ സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്യുക.
തീരപ്രദേശങ്ങളുടെയും സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണത്തിന് പ്രത്യേക മാനേജ്മെൻറ് പ്ലാൻ നടപ്പാക്കുകയും കണ്ടൽ ചെടികൾ നടുകയും ചെയ്യുമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ സമുദ്ര സമ്പത്ത്, മത്സ്യബന്ധന മേഖല, ജൈവ വൈവിധ്യം, സമുദ്ര മലിനീകരണം, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഒമാെൻറ സമുദ്രാതിർത്തിയിൽ 5,59,125.2 സ്ക്വയർ കിലോമീറ്റർ സ്ഥലമാണുള്ളത്. ഇതിൽ 669.3 സ്ക്വയർ കിലോമീറ്റർ ആണ് സംരക്ഷിത പ്രദേശത്തിെൻറ വ്യാപ്തിയിൽ വരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.