മസ്കത്ത്: ബദർ അൽസമ ഗ്രൂപ്പിെൻറ അഡ്വാൻസ്ഡ് മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിസ ്വയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. നിലവിൽ ഇവിടെയുണ്ടായിരുന്ന മെഡിക്കൽ സെൻറർ ന വീകരിച്ചാണ് ആശുപത്രിയാക്കിയത്. സ്വകാര്യമേഖലയിൽ ദാഖിലിയ ഗവർണറേറ്റിലുള്ള ആദ്യത്തേതും ഏക ആശുപത്രിയുമാണ് ബദർ അൽ സമയുടേത്. വൈകുന്നേരം ആറിന് ദാഖിലിയ ഗവർണർ ഡോ. ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഹിലാൽ അൽ സാദി ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ ജവാദ് അൽ ഖാബൂരി വിശിഷ്ടാതിഥിയാകും. വൈകുന്നേരം അഞ്ചു മുതൽ ഒമാനി ഗായകൻ ഹൈതം റാഫിയുടെ സംഗീത പരിപാടി അരങ്ങേറും. ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ്, അബ്ദുൽ ലത്തീഫ്, എക്സിക്യൂട്ടിവ് ഡയറക്ടർമാർ തുടങ്ങിയവരും സംബന്ധിക്കും.
നിസ്വ, ജബൽ അഖ്ദർ, ആദം, ബഹ്ല, കറൻ ആലം തുടങ്ങിയ മേഖലകളിലുള്ളവർക്ക് നിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ സഹായിക്കുന്നതാകും പുതിയ ആശുപത്രി. പ്രദേശവാസികളുടെയടക്കം ആവശ്യങ്ങൾ മുൻ നിർത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി ഇവിടെ ആരംഭിച്ചതെന്ന് മാനേജിങ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദും ഡോ. വി.ടി. വിനോദും അബ്ദുൽ ലത്തീഫും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ആരോഗ്യ പരിപാലന മേഖലയിലെ പ്രധാനപ്പെട്ട റഫറൽ ആശുപത്രിയായിരിക്കും ഇത്. കാഷ്ലെസ് ട്രീറ്റ്മെൻറിന് ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ധാരണയായിട്ടുണ്ട്. ദുർഘട മേഖലകളിൽനിന്നും രോഗികളെ എത്തിക്കാൻ ഫോർവീൽ ആംബുലൻസ് സംവിധാനവും ഉണ്ട്. ദുകം, കസ്സാൻ മേഖലകളിലെ ബദർ അൽ സമ ക്ലിനിക്കുകളിൽനിന്നുള്ള വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെയും നിസ്വയിൽ പ്രവേശിപ്പിക്കും.
ഉദ്ഘാടന ആനുകൂല്യമായി എല്ലാ വിഭാഗങ്ങളിലും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ സൗജന്യകൺസൾേട്ടഷൻ ലഭ്യമാകും. കാർഡിയോളജി, യൂറോളജി, ഡെർമറ്റോളജി വിഭാഗങ്ങളിൽ ജൂലൈ രണ്ടുവരെ കൺസൾേട്ടഷൻ സൗജന്യമായിരിക്കും. ഉദ്ഘാടനത്തിെൻറ ഭാഗമായി ക്വിസ് പരിപാടിയും റാഫ്ൾ നറുക്കെടുപ്പും ഉണ്ടാകും. 15 വിജയികൾക്ക് ഒരു വർഷത്തെ സ്പെഷൽ പ്രിവിലേജ് കാർഡ് അടക്കം ആകർഷകമായ സമ്മാനങ്ങൾ നൽകും. സുസജ്ജമായ ഹൃദ്രോഗ പരിചരണ വിഭാഗമടക്കം എല്ലാവിധ സ്പെഷാലിറ്റി വിഭാഗങ്ങളുടെയും സേവനമുള്ള ആശുപത്രിയിൽ രണ്ട് ഒാപറേഷൻ തിയറ്ററുകളുമുണ്ട്. ലേബർ സ്യൂട്ട്, സി.സി.യു, എം.െഎ.സി.യു, എൻ.െഎ.സി.യു സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വെരിക്കോസ് വെയിൻ ചികിത്സക്കുള്ള ലാസ്റ്ററോണിക്സ് ലേസർ സംവിധാനവും ഇതാദ്യമായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സി.ടി, എം.ആർ.െഎ, ഫിസിയോ തെറപ്പി സേവനങ്ങളും വൈകാതെ ഇവിടെ ലഭ്യമാക്കും. ബദർ അൽ സമയുടെ വളർച്ചയിൽ നാഴികക്കല്ലാകും പുതിയ ആശുപത്രിയെന്ന് ഡയറക്ടർമാർ പറഞ്ഞു. ഗ്രൂപ് സി.ഇ.ഒ ഡോ. ഷഫീഖ് മുഹമ്മദും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.