മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ സ്റ്റിക്കറുകളും അലങ്കാരങ്ങളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പൊലീസ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്റ്റിക്കറുകൾ വിൻഡ്ഷീൽഡിലോ സൈഡ് വിൻഡോകളിലോ ഒട്ടിക്കാൻ പാടില്ലെന്നും പിന്നിലെ വിൻഡോയിൽ മാത്രമേ ചിത്രങ്ങൾ അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു. പിന്നിലെ വിൻഡോയിൽ സ്റ്റിക്കർ ഒട്ടിക്കുന്നതും നിയന്ത്രണവിധേയമായായിരിക്കണം. ഇത് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടാത്തവിധം മാത്രമേ ആയിരിക്കാവൂ. എൻജിൻ കവറിൽ കെട്ടിയിടുന്ന തുണിത്തര അലങ്കാരങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു.
ദേശീയ ദിനാഘോഷത്തിന്റെ അന്തഃസത്ത പ്രതിഫലിപ്പിക്കുന്ന ഉചിതമായ ചിത്രങ്ങളും വാക്യങ്ങളുമാണ് സ്റ്റിക്കറുകളിൽ ഉപയോഗിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഒമാന്റെ ഔദ്യോഗിക ചിഹ്നം വാഹന അലങ്കാരമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾ വാഹനങ്ങളിൽ പ്രയോഗിക്കാനും പ്രദർശിപ്പിക്കാനും നവംബർ അഞ്ചു മുതൽ 30 വരെ മാത്രമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നവംബർ 20നാണ് ദേശീയ ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.