മസ്കത്ത്: മുവാസലാത്ത് ബസുകൾ ഇൗ വർഷം അവസാനത്തോടെ സ്മാർട്ടാകും. 200ഒാളം ബസുകളു ം കോച്ചുകളുമാണ് പൊതുഗതാഗത സംവിധാനത്തിെൻറ സുരക്ഷയും കാര്യക്ഷമതയും ശക്തിപ്പ െടുത്തുന്നതിനുള്ള ഇൻറലിജൻറ് ട്രാൻസ്പോർേട്ടഷൻ സംവിധാനത്തിെൻറ ഭാഗമാക്കു കയെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു. പുതിയ സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച കരാറിൽ ജാപ്പനീസ് മൾട്ടിനാഷനൽ െഎ.ടി കമ്പനിയായ എൻ.ഇ.സി കോർപറേഷനും മുവാസലാത്തും തമ്മിൽ ഒപ്പുവെച്ചു. ധാരണപ്രകാരം കാഷ്ലെസ് പേമെൻറ് സാധ്യമാക്കുന്ന ഒാേട്ടാമേറ്റഡ് ഫെയർ കലക്ഷൻ സംവിധാനം (എ.എഫ്.സി.എസ്), ഒാേട്ടാമേറ്റഡ് വെഹിക്കിൾ ലൊക്കേഷൻ സംവിധാനം (എ.വി.എൽ.എസ്) എന്നിവയാണ് മുവാസലാത്ത് ബസുകളിൽ സ്ഥാപിക്കുകയെന്ന് ടോക്യോ ആസ്ഥാനമായ എൻ.ഇ.സി കോർപറേഷൻ അറിയിച്ചു. 200 ബസുകളിലായി പ്രതിദിനം 20,000ത്തോളം യാത്രികർക്ക് ഉപകാരപ്പെടുന്ന പുതിയ സംവിധാനം ഇൗ വർഷം അവസാനപാദത്തോടെ ബസുകളിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം.
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ടിക്കറ്റ് നിരക്കുകൾ നൽകാൻ കഴിയുന്ന സംവിധാനമാണ് എ.എഫ്.സി.എസ്. കൃത്യതയാർന്ന ടിക്കറ്റ് നിരക്കുകൾ ഉറപ്പാക്കുന്നതാകും പുതിയ സംവിധാനം. റിയൽ ടൈം അപ്ഡേറ്റുകൾ നൽകുന്ന എ.വി.എൽ.എസ് സോഫ്റ്റ്വെയർ സംവിധാനം ജി.പി.എസ് അധിഷ്ഠിതമായാണ് പ്രവർത്തിക്കുക. ബസ് എവിടെയെത്തിയെന്നതടക്കം വിവരങ്ങൾ ബസ് കൺട്രോൾ സെൻററുമായി പങ്കുവെക്കുന്നതിന് ഒപ്പം സ്മാർട്ട് പാസഞ്ചർ ഇൻഫർമേഷൻ മൊബൈൽ ആപ്ലിക്കേഷൻ സംവിധാനത്തിലൂടെ യാത്രക്കാരുമായും പങ്കുവെക്കും. യാത്രക്കാരുടെ സുരക്ഷയും സംതൃപ്തിയും ഇതുവഴി ഉറപ്പാക്കാൻ സാധിക്കുന്നു. പൊതുഗതാഗത സംവിധാനത്തിെൻറ കാര്യക്ഷമത ഉയർത്തുന്നതും യാത്രക്കാരുടെ സംതൃപ്തി വർധിപ്പിക്കുന്നതുമാകും പുതിയ സംവിധാനമെന്ന് മുവാസലാത്ത് സി.ഇ.ഒ അഹ്മദ് അൽ ബലൂഷി പറഞ്ഞു.
പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വാഹനത്തെക്കുറിച്ച വിവരങ്ങൾ, യാത്രക്കാർക്കുള്ള ആപ്ലിക്കേഷൻ, ഇ-ടിക്കറ്റിങ്, പ്രതിവാര- പ്രതിമാസ പാക്കേജുകൾ, ബസ് എവിടെയെത്തിയെന്നതടക്കം വിവരങ്ങൾ പുതിയ സംവിധാനത്തിെൻറ ഭാഗമായിരിക്കുമെന്ന് കഴിഞ്ഞ നവംബറിൽ മസ്കത്തിൽ നടന്ന അന്താരാഷ്ട്ര റോഡ് യൂനിയൻ കോൺഗ്രസിൽ മുവാസലാത്ത് അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.