മസ്കത്ത്: രാത്രിസമയങ്ങളിൽ നിർമാണ ജോലികൾ അനുവദനീയമല്ലെന്ന് മസ്കത്ത് നഗ രസഭ മുന്നറിയിപ്പ് നൽകി. നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച നഗരസഭ നിയമത്തിെൻറ ലംഘനമാണിത്. ചില കരാറുകാർ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിർമാണ ജോ ലികൾ നടത്തുന്നത് ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ വക്താവ് അറിയിച്ചു.
നഗരസഭയിൽനിന്നുള്ള മുൻകൂർ അനുമതിയില്ലാതെ സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ സമയത്ത് നിർമാണ ജോലികൾ പാടില്ലെന്നാണ് 1992ലെ നഗരസഭ നിയമത്തിെൻറ 104ാം വകുപ്പ് നിഷ്കർഷിക്കുന്നത്. കെട്ടിടം നിർമിക്കുേമ്പാഴും പൊളിക്കുേമ്പാഴുമെല്ലാം സമീപവാസികളുടെ സുരക്ഷയും അവരുടെ സ്വത്തിെൻറ സംരക്ഷണവും ജീവനക്കാരുടെയുമെല്ലാം സംരക്ഷണം ഉറപ്പാക്കാൻ മതിയായ മുൻകരുതൽ നടപടികൾ എടുക്കണമെന്ന് നിയമത്തിെൻറ 105ാം വകുപ്പും നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്ന കരാറുകാരിൽനിന്ന് പിഴ ചുമത്തുകയും വർക്ക് പെർമിറ്റ് റദ്ദാക്കുന്നതടക്കം നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പരാതികളുടെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ അനുമതിയില്ലാതെ രാത്രികളിലും നിർമാണ പ്രവൃത്തികൾ നടത്തുന്നത് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് നഗരസഭ വക്താവ് പറഞ്ഞു.
അത്യാവശ്യമാണെന്ന് കണ്ടാൽ മാത്രേമ ശബ്ദശല്യമുണ്ടാകുന്ന ജോലികൾ രാത്രി നടത്താൻ അനുമതി നൽകുകയുള്ളൂവെന്നും നഗരസഭ വക്താവ് കൂട്ടിച്ചേർത്തു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭ ഹോട്ട്ലൈനിലോ റോയൽ ഒമാൻ പൊലീസിലോ പബ്ലിക് പ്രോസിക്യൂഷനിലോ പരാതി നൽകാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.