മസ്കത്ത്: ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന രണ്ട് ഒമാനി കുട്ടികളുടെ ചികിത്സക്കായി രാജ്യവ്യാപകമായി നടത്തിയ ധനസമാഹരണ യജ്ഞം ലക്ഷ്യം കണ്ടു. അഹമ്മദ് അൽ അജ്മി, സാലിം അൽ ഷീദി എന്നീ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായി ഒമാനിലെ പ്രവാസികളും സ്വദേശികളും ജീവകാരുണ്യ സംഘടനകളും കൈകോർത്തപ്പോൾ സമാഹരിക്കാനായത് 1.5 മില്യണിലധികം ഒമാനി റിയാലാണ്. ഏകദേശം 37 കോടിയിലേറെ രൂപ ! ക്രുണയുടെ കരങ്ങൾ പിഞ്ചുകുഞ്ഞുങ്ങൾക്കായി ചൊരിഞ്ഞപ്പോൾ ലക്ഷ്യമിട്ടതിനേക്കാൾ വലിയ തുക വളരെ പെട്ടെന്നുതന്നെ സമാഹരിക്കാനായി.
ചികിത്സാ സഹായ നിധിയിലേക്ക് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷെയ്ഖ് സാലിം മുസ്തഹിൽ അൽ മഷാനി നൽകിയ 4,05,000 റിയാലിന്റെ വൻ സംഭാവനയാണ് ഈ ദൗത്യം വേഗത്തിൽ വിജയത്തിലെത്തിക്കാൻ സഹായിച്ചത്. സാലിം അൽ ഷീദിയുടെ ചികിത്സക്കായി ആവശ്യമായിരുന്ന മുഴുവൻ തുകയും ഒറ്റയടിക്ക് അദ്ദേഹം ഏറ്റെടുത്തുകൈമാറി. സമുഹമാധ്യമങ്ങളിലടക്കം ഷെയ്ഖ് സാലിമിന്റെ മാതൃകാപരമായ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ നിറയുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.