മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്

വിദേശ നിക്ഷേപകർക്കായി ഒമാനിൽ കൂടുതൽ സംരംഭങ്ങൾ –വാണിജ്യ മന്ത്രി

മസ്കത്ത്: രാജ്യത്ത് വിദേശനിക്ഷേപം വർധിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപ മന്ത്രാലയം. വിവിധ മേഖലകൾക്കായി നിരവധി സംരംഭങ്ങൾ രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് മന്ത്രാലയമെന്ന് വകുപ്പു മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു.

ബൗദ്ധിക സ്വത്തവകാശം, ഇ-കോമേഴ്‌സ് പ്രവർത്തനങ്ങൾ, വാണിജ്യ സമുച്ചയങ്ങളിൽ ഒമാനി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഫീസ് തുടങ്ങിയവ സംബന്ധിച്ച ചട്ടങ്ങൾ തയാറാക്കിവരുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിെൻറ സ്വപ്നപദ്ധതിയായ 'ഒമാൻ വിഷൻ 2040'െൻറ ഭാഗമായി വ്യവസായ നിയമങ്ങളിൽതന്നെ പൊളിച്ചെഴുത്തുണ്ടാകുമെന്നും രണ്ടുഘട്ടങ്ങളിലായി 100 വ്യവസായങ്ങളുടെ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - More initiatives in Oman for foreign investors - Commerce Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.