മസ്കത്ത്: ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ സുൽത്താൻ ഖാബൂസ് ബിൻ സെയ്ത് അധ്യക്ഷത വഹിച്ചു. പ്രാദേശികവും അന്തർദേശീയവുമായതടക്കം വിവിധ വിഷയ ങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. വിജയകരമായ വികസന പദ്ധതികൾ നടപ്പാക്കുന്നതിലും വിവിധ മേഖലകൾക്ക് നൽകുന്ന പിന്തുണയിലും വരുമാന സ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള സർക്കാറിെൻറ ശ്രമങ്ങളിലും സുൽത്താൻ തൃപ്തി അറിയിച്ചു.
മേഖലയിലെയും അന്തർദേശീയതലത്തിലെയും വിവിധ വിഷയങ്ങളും യോഗം ചർച്ചചെയ്തു. പരസ്പരമുള്ള മനസ്സിലാക്കലുകളിലൂടെയും നിർമാണാത്മകമായ സംഭാഷണങ്ങളിലൂടെയും സഹകരണത്തിലൂടെയും രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നതാണ് ഒമാെൻറ താൽപര്യമെന്ന് സുൽത്താൻ പറഞ്ഞു. സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷത്തിൽ വികസന പദ്ധതികൾ മുന്നോട്ടു നീങ്ങാൻ ഇത് ആവശ്യമാണ്. മേഖലയിൽ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നടക്കുന്ന ശ്രമങ്ങളിലും സുൽത്താൻ ശുഭാപ്തി പ്രകടിപ്പിച്ചു. എല്ലാ മേഖലകളിലെയും പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും സുൽത്താൻ യോഗത്തിൽ നൽകി.
പുതിയ മന്ത്രിമാർ പ്രതിജ്ഞയെടുത്തു
മസ്കത്ത്: പുതിയ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ മുന്നിലാണ് പ്രതിജ്ഞയെടുത്തത്. സാേങ്കതിക-ആശയവിനിമയ മന്ത്രി എൻജിനീയർ അസ്സ ബിൻത് സുലൈമാൻ ബിൻ സെയ്ത് അൽ ഇസ്മാഇൗലിയ, ആർട്സ് അഫയേഴ്സ് മന്ത്രി ഡോ. സുആദ് ബിൻത് മുഹമ്മദ് ബിൻ അലി അൽ ലവാത്തിയ, ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ നാസർ ബിൻ ഖാമിസ് ബിൻ അലി അൽ ജഷ്മി, മുസന്ദം ഗവർണറും മിനിസ്റ്റർ ഒാഫ് സ്റ്റേറ്റുമായ സയ്യിദ് ഇബ്രാഹീം ബിൻ സെയ്ത് അൽ ബുസൈദി, മസ്കത്ത് നഗരസഭ ചെയർമാൻ എൻജിനീയർ ഇസ്സാം ബിൻ സൗദ് ബിൻ ഹാരിബ് അൽ സദ്ജാലി, പബ്ലിക് പ്രോസിക്യൂട്ടർ നാസർ ബിൻ ഖാമിസ് ബിൻ മുഹമ്മദ് അൽ സവായി എന്നിവരാണ് പ്രതിജ്ഞ ചൊല്ലിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.