മസ്കത്ത്: സ്വര്‍ണ വില വര്‍ധനയില്‍നിന്നും ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് മൊത്തം തുകയുടെ 10 ശതമാനം മുന്‍കൂറായി നല്കി സ്വര്‍ണ നിരക്ക് ബുക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. വിലയിലെ വ്യതിയാനം ബാധിക്കാതെ ഉപഭോക്താക്കൾക്ക് സ്വർണം വാങ്ങുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. വരാനിരിക്കുന്ന സീസണില്‍ ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ കണക്കിലെടുത്താണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഏപ്രില്‍ 30വരെ 10ശതമാനം മുന്‍കൂറായി അടച്ച് സ്വര്‍ണ വില േബ്ലാക്ക് ചെയ്യാം. വാങ്ങുമ്പോള്‍ വില കൂടുകയാണെങ്കില്‍ ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വർണം വാങ്ങാനും വില കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ സ്വർണം വാങ്ങാനും ഇതിലൂടെ ഉപഭോക്താവിനാവും. അതായത് 1000 റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരു ഉപഭോക്താവിന് 100 റിയാൽ നല്കി മുന്‍കൂര്‍ ബുക്കിങ് ലഭ്യമാക്കാനാകും. ഏപ്രില്‍ 13നോ അതിനുമുമ്പോ നടത്തിയ ആദ്യ അഡ്വാന്‍സ് ബുക്കിങുകള്‍ക്ക് കോംപ്ലിമെന്ററിയായി ഡയമണ്ട് വൗച്ചറും ലഭിക്കും. എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ഓഫര്‍ ലഭ്യമായിരിക്കും. ഔട്ട്ലറ്റിലെത്തി നേരിട്ടോ മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായോ അഡ്വാന്‍സ് അടക്കാം.
ഉപഭോക്താക്കള്‍ക്ക് സംരക്ഷണവും ആത്മവിശ്വാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന പ്രമോഷനുകളിൽ ഒന്നാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇതുവരെ, 4,15,000-ത്തിലധികം ഉപഭോക്താക്കള്‍ ഈ ഓഫർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അഡ്വാന്‍സ് ചെയ്യാനുള്ള സൗകര്യം മൊബൈല്‍ ആപ്പില്‍ ലഭ്യമായതിലൂടെ ഇടപാടുകള്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കുന്നതായും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
പത്ത് ശതമാനം അഡ്വാന്‍സ് ഓപ്ഷനു പുറമേ, ഉപഭോക്താക്കള്‍ക്ക് യഥാക്രമം 90 ദിവസത്തേക്കും 180 ദിവസത്തേക്കും സ്വര്‍ണ നിരക്ക് പരിരക്ഷ ലഭിക്കുന്നതിന് തുകയുടെ 50ശതമാനം, 100ശതമാനം മുൻകൂറായി അടച്ച് നിരക്ക് വര്‍ദ്ധനയില്‍ പരിരക്ഷ നേടാനുള്ള സൗകര്യവും ലഭ്യമാണ്. മലബാര്‍ ഗോള്‍ഡിന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം വര്‍ഷം മുഴുവനും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.