മസ്കത്ത്: നിങ്ങൾ തയാറാക്കിയ ബിരിയാണി കഴിച്ചവരുടെ മുഖത്ത് മുഹബത്തിന്റെ പുഞ്ചിരി വിടർന്നിട്ടില്ലേ, മനം നിറഞ്ഞ് കണ്ടിട്ടില്ലേ,... എന്നാൽ, ആ രുചിക്കൂട്ടിന്റെ രഹസ്യം അടുക്കളയുടെ നാല് ചുമരിൽ ഒതുങ്ങാതെ ഒമാനെ അറിയിക്കാൻ ഇതാ സുവർണാവസരം. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി ഫെസ്റ്റി’ൽ പങ്കെടുക്കൂ, നിങ്ങളുടെ പാചകപ്പെരുമ ലോകമറിയുന്നതിനൊപ്പം കൈനിറയെ സമ്മാനവും നേടാം!. എല്ലാ വിഭാഗങ്ങളിൽനിന്നുള്ള ആളുകൾക്കും മത്സരത്തിൽ പങ്കാളിയാകാം.
ഒമാനിലെ ഏറ്റവും വലിയ ബിരിയാണി കുക്കിങ് കോണ്ടസ്റ്റാകുന്ന 'ദം ദം ബിരിയാണി ഫെസ്റ്റ്’ മൂന്ന് ഘട്ടങ്ങളിലായാണ് പുരോഗമിക്കുക. ജനുവരി 31രെ നീണ്ടുനിൽകുന്ന ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷനും പാചക കുറിപ്പ് സമർപ്പിക്കലുമാണ് നടക്കുക. ഇതിനായി 9604 2333 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 150പേരെ ഉൾപ്പെടുത്തി രണ്ടാം ഘട്ട മത്സരം ഫെബ്രുവരി എട്ടിന് നടക്കും.
മത്സരത്തിന്റെ സ്വഭാവവും മറ്റും ‘ഗൾഫ് മാധ്യമം പത്രത്തിലൂടെയും അതിന്റെ സമൂഹമാധ്യമ പേജുകളിലൂടെയും പിന്നെ അിറിയിക്കും. രണ്ടാംഘട്ട മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 20പേരെ ഉൾപ്പെടുത്തി മെഗാഫൈനൽ മത്സരം 14ന് മസ്കത്ത് ബൗശർ ക്ലബിൽ നടക്കും. ലൈവ് കുക്കിങ്ങായിട്ടായിരിക്കും ഗ്രാൻഡ് ഫിനാലെ നടക്കുക.
അന്നേ ദിവസം കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന പാട്ട്, ഗെയിം ഷോകൾ, മെഹന്തി ഫെസ്റ്റ് എന്നിങ്ങനെ വൈവിധ്യങ്ങളായ വിനോദ പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. കുടുംബങ്ങളുടെ ഇഷ്ടതാരവും അവതാരകനുമായ രാജ് കലേഷ്, പ്രമുഖ പാചക വിദഗ്ധൻ ഷെഫ് പിള്ള, പാചക വിദഗ്ധ ജുമാന കദിരി എന്നിവരടങ്ങുന്ന ജൂറി പാനലാകും അന്തിമ വിജയികളെ തിരഞ്ഞെടുക്കുക. മത്സരത്തിന്റെ സമ്മാനങ്ങളും മറ്റും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.