മസ്കത്ത്: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒമാനിൽ അന്താരാഷ്ട്ര സമ്മേളനങ്ങൾക ്കും പരിപാടികൾക്കും വിലക്ക്. നിലവിൽ നടക്കാനിരിക്കുന്ന പരിപാടികൾ റദ്ദാക്കുകയോ ന ീട്ടിവെക്കുകയോ ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം ശനിയാഴ്ച വൈകീട്ട് അറിയിച്ചു. ക ോവിഡ് രോഗബാധയുടെ വ്യാപനമടക്കം വിഷയങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ആരോഗ്യമ ന്ത്രാലയം ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ശനിയാഴ്ച നടന്ന കമ്മിറ്റിയുടെ യോഗം പ്രാദേശിക തലത്തിലും ആഗോള തലത്തിലുമുള്ള രോഗത്തിെൻറ വ്യാപനം അവലോകനം ചെയ്തു.
നിലവിലെ സാഹചര്യത്തിൽ രാജ്യത്തിനു പുറത്തുനിന്ന് അതിഥികൾ വരുന്ന സമ്മേളനങ്ങൾ, പരിപാടികൾ, ഒത്തുചേരലുകൾ എന്നിവ റദ്ദാക്കാനോ മാറ്റിവെക്കാനോ ആണ് കമ്മിറ്റി നിർദേശം നൽകിയതെന്ന് സർക്കുലറിൽ പറയുന്നു. പെങ്കടുക്കുന്ന രാജ്യങ്ങളോ അതിഥികളുടെ എണ്ണമോ കണക്കിലെടുക്കാതെ എല്ലാത്തതരത്തിലുമുള്ള പരിപാടികൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇൗ നിർദേശം ബാധകമായിരിക്കും. കമ്മിറ്റി തുടർന്നും രോഗ സാഹചര്യങ്ങൾ അവലോകനം ചെയ്യുമെന്നും പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള കാര്യങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പുനരവലോകനം ചെയ്യുമെന്നും സർക്കുലറിൽ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതിയില്ലാതെ അവധി നൽകരുതെന്നും ആരോഗ്യമന്ത്രാലയം മറ്റൊരു സർക്കുലറിൽ നിർദേശിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, അല്ലെങ്കിൽ ബന്ധപ്പെട്ട അധികൃതർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമേ അവധി നൽകാൻ പാടുള്ളൂ. ആരോഗ്യമന്ത്രാലയത്തെയും വിവരമറിയിക്കണമെന്ന് സർക്കുലറിൽ പറയുന്നു. രോഗബാധ സ്ഥിരീകരിച്ച കേസുകളിൽ സാഹചര്യങ്ങൾ വിലയിരുത്തി വേണം അവധി നൽകാൻ. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരെ കുറിച്ചും അന്വേഷണം നടത്തണം.
രോഗബാധ സ്ഥിരീകരിച്ചവരുടെയും ആശുപത്രികളിലും വീടുകളിലും പരസമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവർ 24441999 എന്ന ആരോഗ്യമന്ത്രാലയത്തിെൻറ കോൺടാക്ട് സെൻററിൽ ബന്ധപ്പെടണം. ഉൗഹാപോഹങ്ങൾക്ക് ഒരിക്കലും ചെവികൊടുക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു. മന്ത്രാലയത്തിെൻറ തീരുമാനം മലയാളി കൂട്ടായ്മകൾ അടക്കം നടത്താനിരിക്കുന്ന പരിപാടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാട്ടിൽനിന്നുള്ള കലാകാരന്മാർ പെങ്കടുക്കുന്ന ഒന്നിലധികം സ്റ്റേജ് പരിപാടികൾ വരുന്ന ആഴ്ചകളിൽ നടക്കാനിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.