കെ.എം.സി.സി സലാല ഭാരവാഹികൾ
സലാല: മുഖ്യമന്ത്രി പിണറായി വിജയന്റെ സലാല സന്ദർശന പൊതുപരിപാടിയിൽനിന്ന് സലാല കെ.എം.സി.സി വിട്ടു നിൽക്കുമെന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന പിണറായി സർക്കാർ പ്രവാസികൾക്കു വേണ്ടി സുന്ദര വാഗ്ദാനങ്ങൾ നൽകുകയല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് മേഖലയിലെ പ്രവാസികളുടെ പ്രശ്നങ്ങൾ അവഗണിക്കുകയും, അവരുടെ പ്രശ്നങ്ങളിൽ അനാസ്ഥ തുടരുകയും ചെയ്യുന്ന ഇടത് മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നാടകമാണ്.
വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് നിരന്തമായി പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളിയെ തിരുത്തുന്നതിനു പകരം പൊന്നാടയണിയിച്ച് വർഗിയ ധ്രുവീകരണത്തിന് ഒത്താശ ചെയ്തുകൊടുത്ത് മതേതര കേരളത്തേ ഒറ്റിക്കൊടുക്കുന്ന മുഖ്യമന്ത്രിയുടെ വർഗീയ പ്രീണന നിലപാടിനെതിരെയുള്ള പ്രധിഷേധമായിട്ട് കൂടിയാണ് കെ.എം.സി.സി പ്രവർത്തകർ മുഖ്യമന്ത്രിയുടെ പൊതു പരിപാടിയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് വി.പി.അബ്ദുസലാം ഹാജി, റഷീദ് കൽപറ്റ, ഹുസൈൻ കാച്ചിലോടി, മഹ്മൂദ് ഹാജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.