സൂഖിൽ കൈരളി മത്ര സംഘടിപ്പിച്ച മെഗാ ഇഫ്താര്‍

ശ്രദ്ധേയമായി കൈരളി മത്ര മെഗാ ഇഫ്താര്‍

മത്ര: കൈരളി മത്ര സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ശ്രദ്ധേയമായി. സൂഖിന്‍റെ പ്രധാന ഭാഗങ്ങളിലെല്ലാം പന്തി വിരിച്ച് കുറ്റമറ്റ രീതിയിൽ നടത്തിയ ഇഫ്താറില്‍ സ്വദേശി, വിദേശി ഭേദമന്യേ നൂറുകണക്കിനാളുകള്‍ നോമ്പ് തുറന്നു. സൂഖില്‍ എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം നോമ്പുതുറ വിഭവങ്ങള്‍ ലഭിക്കത്തക്കവിധത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയത്. സൂഖിന്‍റെ ഓരോ ഏരിയകളിലെ പോയന്‍റുകളിലും വളന്‍റിയര്‍മാരെ നിയമിച്ച് ഇരുഭാഗങ്ങളിലും ഇഫ്താറിന് സൗകര്യമൊരുക്കിയതിനാല്‍ തിരക്ക് ഒഴിവാക്കാനും നിയന്ത്രിക്കാനും സാധിച്ചു. ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടനം കൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു കൈരളി മത്രയുടെ സമൂഹ നോമ്പുതുറ.

Tags:    
News Summary - kairali matrah mega iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.