രാജ്യത്തെ മ്യൂസിയത്തിലൊന്നിലെ പ്രദർശനം കാണുന്ന വിനോദ സഞ്ചാരികൾ

അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിച്ചു; കഴിഞ്ഞവർഷം ആറു ലക്ഷം സന്ദർശകർ

മസ്കത്ത്: അന്താരാഷ്ട്ര മ്യൂസിയം ദിനം വിവിധ പരിപാടികളോടെ ഒമാൻ ആഘോഷിച്ചു. പഠനം, കണ്ടെത്തൽ, സാംസ്‌കാരിക അവബോധ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രാധാന്യം അടിവരയിട്ടായിരുന്നു ആഘോഷ പരിപാടികൾ. കഴിഞ്ഞ വർഷം സുൽത്താനേറ്റിലെ 11 സർക്കാർ മ്യൂസിയങ്ങളിലായി 6, 05, 440 സന്ദർശകരാണ് എത്തിയത്. 19 സ്വകാര്യ ഹെറിറ്റേജ് ഹൗസുകളിലും മ്യൂസിയങ്ങളിലും 1,10,690 ആളുകളും എത്തി.

2023ൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ മൊത്തം സന്ദർശകരുടെ എണ്ണം 16,957 ആയിരുന്നു. സൂറിലെ ഫത്തേഹ് അൽഖൈർ സെന്‍ററിൽ 10,790 പേരും ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയത്തിൽ 8679 ആളുകളുമെത്തി. സാംസ്കാരിക വിനിമയത്തിലും വികസനത്തിലും മ്യൂസിയങ്ങളുടെ പങ്ക് വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങൾ ഈ വിഷയത്തെ കേന്ദ്രീകരിച്ച് ഇവന്‍റുകൾ, എക്സിബിഷനുകൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. നവോഥാന കാലഘട്ടത്തിന്‍റെ തുടക്കം മുതലേ രാജ്യത്തെ പ്രധാനപ്പെട്ട പുരാവസ്തു ശേഖരങ്ങൾ കണ്ടെത്തുന്നതിനും മ്യൂസിയങ്ങളടക്കമുള്ളവ പ്രോത്സാഹിപ്പിക്കുന്നതിനും ഒമാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പൈതൃക വിനോദസഞ്ചാര മന്ത്രാലയം മ്യൂസിയങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. ഫ്രാങ്കിൻസെൻസ് മ്യൂസിയത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതുൾപ്പെടെയുള്ള നിരവധി കാര്യങ്ങളാണ് ചെയ്തുവരുന്നത്. പ്രവർത്തന വെല്ലുവിളികൾ നേരിടുന്ന മ്യൂസിയങ്ങളെയും സ്വകാര്യ പൈതൃക ഭവനങ്ങളെയും പിന്തുണക്കുന്നതിനൊപ്പം ചരിത്ര, പുരാവസ്തു നിധികൾ സന്ദർശകരെ പരിചയപ്പെടുത്തുന്നതിനായി നിരവധി കോട്ടകളിൽ എക്സിബിഷൻ ഹാളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും മന്ത്രാലയം നടപ്പാക്കി വരുന്നുണ്ട്.

ഇതിൽ വരുന്ന പ്രധാനപ്പെട്ട ഒന്നാണ് സുഹാർ കാസിൽ മ്യൂസിയം പദ്ധതി. സുഹാർ നഗരത്തിന്‍റെ ചരിത്രവും അതിന്‍റെ ചരിത്ര അടയാളങ്ങളും ലോകവുമായുള്ള സാംസ്കാരിക ബന്ധങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഏറ്റെടുത്ത പ്രധാനപ്പെട്ട വികസന പദ്ധതികളിൽ ഒന്നാണിത്.

Tags:    
News Summary - International Museum Day celebrated; Six lakh visitors last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.