മസ്കത്ത്: ഒമാനിൽ ഒരാൾ ഒരുവർഷം കഴിക്കുന്നത് 930.8 കിലോ ഭക്ഷണം. ജി.സി.സി തലത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ഭക്ഷ്യ ഉപഭോഗമാണ് ഇെതന്ന് പ്രാദേശിക നിക്ഷേപക ബാങ്കായ ആൽപെൻ കാപിറ്റൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. 2019ലെ ജി.സി.സി രാഷ്ട്രങ്ങളിലെ ഭക്ഷ്യ ഉൽപാദനത്തെയും ഉപഭോഗത്തെയും കുറിച്ചുള്ള റിപ്പോർട്ടിൽ മേഖലയിലെ ഏറ്റവും ഉയർന്ന ഭക്ഷ്യ സ്വയംപര്യാപ്തതാ അനുപാതവും ഒമാനിലാണുള്ളതെന്നും പറയുന്നു. വ്യായാമമില്ലാത്ത ജീവിതശൈലിയും ആധുനികവത്കരണവും ജീവിതനിലവാരത്തിലെ ഉയർച്ചയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളുടെ ഉപയോഗം വർധിക്കാനും കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.
ഒമാനിലെ ഇപ്പോഴത്തെ പ്രതിശീർഷ ഭക്ഷ്യ ഉപഭോഗം ജി.സി.സി തലത്തിലെ പ്രതിശീർഷ ഭക്ഷ്യ ഉപഭോഗത്തെക്കാൾ 27 ശതമാനം ഉയർന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒമാനിലെ ശരാശരി മനുഷ്യൻ പ്രതിവർഷം സൗദിയിലുള്ളയാളേക്കാൾ 30 ശതമാനം ഭക്ഷണം അധികമായി കഴിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സൗദിയിൽ 713.5 കിലോയാണ് പ്രതിശീർഷ ഭക്ഷ്യ ഉപഭോഗം. ബഹ്റൈനിലാണ് ഏറ്റവും കുറഞ്ഞ ഉപഭോഗം, 622 കിലോ. ഒമാനിൽ മത്സ്യം, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉപഭോഗം വർധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഒമാെൻറ ആഭ്യന്തര ഭക്ഷ്യ ഉൽപാദനത്തിലും കാര്യമായ വളർച്ച ദൃശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കാർഷിക, മത്സ്യ ബന്ധന മേഖലകളിലെ വർധിച്ച നിക്ഷേപമാണിതിന് കാരണം. രാജ്യത്തിെൻറ മൊത്തം ഭക്ഷ്യ ഉൽപാദനം 2014 മുതൽ 19 വരെ കാലയളവിൽ പ്രതിവർഷം 11.8 ശതമാനത്തിെൻറ വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2019ലെ കണക്ക് പ്രകാരം 2.1 ദശലക്ഷം മെട്രിക് ടൺ ആണ് മൊത്തം ഭക്ഷ്യ ഉൽപാദനം. 2019ലെ ഒമാെൻറ ഭക്ഷ്യസ്വയംപര്യാപ്തതാ അനുപാതം 48 ശതമാനമാണ്. മൊത്തം ജി.സി.സി മേഖലയുടേതാകട്ടെ 31.3 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.