എംബസിയുടെ വിളിക്കായി  കാത്തിരിക്കാതെ ഹനീഫ യാത്രയായി 

മസ്കത്ത്: നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള എംബസിയുടെ വിളിക്കായി കാത്തിരിക്കാതെ ഹനീഫ യാത്രയായി. ഗാലയിലെ ടീജാൻ കമ്പനിയിലെ ജീവനക്കാരനായ തൃശൂർ കുമ്പളക്കോട് പഴയന്നൂർ തെക്കേക്കളം വീട്ടിൽ മുഹമ്മദ് ഹനീഫ (53) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ചിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുമാസം മുമ്പ് ഇദ്ദേഹത്തിെൻറ മൂത്ത മകൾ ആഷിഫ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങൾ നടത്തി വരുകയായിരുന്നു. എംബസിയിലും രജിസ്റ്റർ ചെയ്തിരുന്നു. 

പത്തു വർഷത്തോളമായി ഒമാനിലുള്ള ഇദ്ദേഹം കഴിഞ്ഞ വർഷം ഡിസംബറിൽ കമ്പനിയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിമിത്തം മടങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോവിഡിനെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഇതിനിടയിലാണ് മകൾ മരണപ്പെട്ടത്.  മകളുടെ മരണത്തെ തുടർന്ന് മാനസികമായി തകർന്ന ഇദ്ദേഹത്തെ നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾ പ്രവാസി വെൽഫെയർ ഫോറത്തിെൻറ നേതൃത്വത്തിലാണ് നടത്തിവന്നത്. മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. 

Tags:    
News Summary - Haneefa death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.