ബുറൈമി: സ്വകാര്യ ആശുപത്രികൾക്ക് വേണ്ടിയാണ് താൻ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന ആ രോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നം പറമ്പിൽ. സർക്കാർ ആശുപത്രികളോട് പുറംതിരിഞ്ഞു നിൽക്കണമെന്ന അഭിപ്രായമോ നയമോ തനിക്കില്ലെന്നും ബുറൈമിയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വളരെ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി മെഡിക്കൽ കോളജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും എത്തുേമ്പാൾ ഇവിടെ സൗകര്യങ്ങളില്ല പുറത്തുകൊണ്ടുപോകാനായിരിക്കും മറുപടി ലഭിക്കുക.
ശസ്ത്രക്രിയകൾക്കുള്ള സൗകര്യക്കുറവും വെൻറിലേറ്റർ സംവിധാനങ്ങളുടെ കുറവുമൊക്കെയാണ് ഇതിന് കാരണം. ഹൃദയശസ്ത്രക്രിയകളടക്കം അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ശസ്ത്രക്രിയകൾ മുൻഗണനാ അടിസ്ഥാനത്തിൽ മാത്രമാണ് മെഡിക്കൽ കോളജുകളിൽ ചെയ്തുനൽകുക. ഇൗ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ നിവൃത്തിയില്ല.
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടുകയും ശസ്ത്രക്രിയ സൗകര്യങ്ങളും വെൻറിലേറ്റർ സംവിധാനവുമൊക്കെ വർധിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. ഇത് ഗുരുതര രോഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒട്ടനവധി രോഗികൾക്ക് തുണയാകും.
സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയകൾക്ക് പല നിരക്കുകളാണ് ഉള്ളത്. ഇത് ഏകീകരിക്കാൻ സർക്കാർ ഇടപെടുന്നതും ജനങ്ങൾക്ക് ഗുണമാകുമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.